chammravatom

കൊച്ചി: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ അപ്രോച്ച് റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കാൻ കേസിലെ രണ്ടുമുതൽ ആറുവരെ പ്രതികൾ നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി ജൂലായ് 27ന് വീണ്ടും പരിഗണിക്കും. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥരായ കെ.എസ്. രാജു, പി.കെ. സതീശൻ, ആർ. ശ്രീനാരായണൻ, പി.ആർ. സന്തോഷ്‌കുമാർ, കെ.വി. ശ്രീകുമാർ എന്നിവരാണ് ഹർജി നൽകിയത്. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ചെയർമാനായിരിക്കെ അഞ്ച് അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിന് 35.35 കോടി രൂപയുടെ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്. സർക്കാരിന് രണ്ടുകോടി രൂപയുടെ നഷ്ടമുണ്ടായെന്നാരോപിച്ച് കളമശേരി സ്വദേശി ഗിരീഷ്ബാബു നൽകിയ പരാതിയിലാണ് കേസെടുത്തത്.