ബാലുശ്ശേരി:പരാതികൾക്ക് ഒടുവിൽ എകരുൽ- കക്കയം ഡാം സൈറ്റ് റോഡിന് ശാപമോക്ഷം. 2021-2011 ബജറ്റിൽ ഉൾപ്പെടുത്തി പത്തു കോടി രൂപ നവീകരിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്. എസ്റ്റേറ്റ് മുക്ക് മുതൽ കക്കയം ഡാം വരെ 31 കിലോമീറ്റർ നീളമുള്ള ജില്ലയിലെ ഡാം സൈറ്റിലേക്കുള്ള പ്രധാന റോഡാണ് ഏകരൂർ കക്കയം ഡാം സൈറ്റ് റോഡ്. ഏകരൂൽ മുതൽ 28 -ാം മൈൽ വരെ 2021 -22 ബജറ്റിൽ ഉൾപ്പെടുത്തി .ഈ പ്രവൃത്തി ഉടനെ നടപടി പൂർത്തിയാക്കി ആരംഭിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു. 28-ാം മൈൽ മുതൽ പടിക്കൽ വയൽ വരെയുള്ള ഏഴ് കിലോമീറ്റർ ദൂരം ഹിൽ ഹൈവെയുടെ ഭാഗമായി നവീകരിക്കും. ഇത് ഇപ്പോൾ കിഫ് ബിയുടെ പരിഗണനയിലാണ്. ബാക്കിയുള്ള 17 കിലോമീറ്റർ കിഫ്ബിയിലോ റീബിൽഡ് കേരളയിലോ ഉൾപ്പെടുത്തി സ്വീകരിക്കുന്നതാണ്. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ഉടനടി പേച്ച് വർക്ക് ചെയ്തു ഗതാഗതയോഗ്യമാക്കാൻ മന്ത്രി ഉദ്യോഗസ്ഥൻമാർക്ക് നിർദ്ദേശം നൽകി.ബാലുശ്ശേരി ടൗൺ നവീകരണ പ്രവർത്തി സന്ദർശിച്ചതിനു ശേഷം എം.എൽ.എ ഓഫീസിൽ കരാറുക്കാരനുമായി യോഗം ചേർന്നു.ആഗസ്റ്റ് 30നുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കരാറുകാരൻ മന്ത്രിക്ക് ഉറപ്പു നൽകി. ടൗണിലെ ഫുട് പാത്തിൽ ടൈൽ വിരിക്കൽ, കൈവരി സ്ഥാപിക്കൽ ,ഐറിഷ് ഡ്രൈൻ എന്നിവയാണ് പൂർത്തികരിക്കാനുള്ളത്.3 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയ കൊയിലാണ്ടി താമരശ്ശേരി-മുക്കം-അരീക്കോട് റോഡിൻറ 233 കോടിയുടെ നവീകരണ പ്രവർത്തി വേഗത്തിൽ ആരംഭിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവ്,ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൂപ ലേഖ കൊമ്പിലാട്, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച് സുരേഷ്, കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശശി ,സുപ്രണ്ടിംഗ് എഞ്ചിനിയർ റോഡ്സ് വിശ്വ പ്രകാശ് ഇ.ജി, എ ക്സിക്യൂട്ടീവ് എഞ്ചിനയർ ഹാഷിം, കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എഞ്ചിനിയർ ഷാജി തയ്യിൽ തുടങ്ങിയ ഉദ്യോഗസ്ഥരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.
എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് അടിയന്തര പരിഗണന നൽകി നവീകരിക്കും
പി.എ മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പ് മന്ത്രി
നവീകരണത്തിന് 10 കോടി