sports

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക്‌സ് മീറ്റിന് ഇന്ന് തുടക്കം. വൈകീട്ട് 3.30ന് വൈസ് ചാൻസലർ ഡോ. എം.കെ.ജയരാജ് പതാക ഉയർത്തും. സർവകലാശാലാ സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് 28 വരെയാണ് മത്സരം.

കൊവിഡ് സാഹചര്യത്തിൽ് ഹീറ്റ്‌സ് ഒഴിവാക്കി ഫൈനലുകൾ മാത്രമാണ് നടത്തുക. മുന്നൂറോളം കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. മത്സരാർത്ഥികൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പുരുഷ വനിതാ വിഭാഗങ്ങളിലായി അയ്യായിരം മീറ്റർ, ഹാമർത്രോ, ഷോട്ട് പുട്, ട്രിപ്പിൾ ജമ്പ്, ഹൈജമ്പ്, എന്നീ ഇനങ്ങളുടെ ഫൈനലുകൾ നടക്കും. ട്രാൻസ്‌ജെൻഡറുകൾക്കുള്ള ഷോട്ട് പുട് ഇനത്തിലും ഫൈനൽ നടക്കും.