പാലാ : കഷ്ടപ്പാടിനൊടുവിൽ ഭാഗ്യദേവത കനിഞ്ഞ സന്തോഷത്തിലാണ് പാലാ സ്വദേശിനിയായ അനു എന്ന അന്നമ്മ ഷൈജു. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു കോടി രൂപാ വീതം ഒന്നാം സമ്മാനം ലഭിക്കുന്ന അഞ്ച് പേരിലൊരാളാണ് അന്നമ്മ. ഭാഗ്യമിത്ര ലോട്ടറിയുടെ ആറാമത് നറുക്കെടുപ്പാണ് പന്ത്രണ്ടാം മൈൽ മടത്തിൽപറമ്പിൽ അന്നമ്മയെ കോടിപതിയാക്കിയത്. 2004 മുതൽ പാലാ കുരിശുപള്ളി കവലയിലുള്ള മെഡിക്കൽ ഷോപ്പിൽ ജീവനക്കാരിയാണ്. സാമ്പത്തികമായി ഏറെ കഷ്ടപ്പാട് അനുഭവിക്കുമ്പോഴാണ് ഭാഗ്യത്തിന്റെ രൂപത്തിൽ ആശ്വാസമെത്തിയത്.അന്നമ്മ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ വീട്ടിലേക് മടങ്ങും വഴി മുരിക്കുംപുഴയിൽ നിന്നാണ് ലോട്ടറി എടുത്തത്. വീട്ടിലേക്കുള്ള യാത്രാമധ്യേ ഭർത്താവിനെ കൊണ്ടാണ് ലോട്ടറി എടുപ്പിച്ചത്.വീട് നിർമ്മിച്ചതിന്റെ കടം വീട്ടുകയെന്നതാണ് അന്നമ്മയുടെ പ്രധാന ആഗ്രഹം. കൊവിഡ് വ്യാപിച്ചതോടെ ഭർത്താവ് ഷൈജുവിനും വരുമാനമില്ലാതായി. സമ്മാനാർഹമായ ബിവി 244770 നമ്പർ ടിക്കറ് എസ്.ബി.ഐ പാലാ ടൗൺ ബ്രാഞ്ചിൽ ഏൽപിച്ചു. തിരുവോണം ലക്കി സെന്ററാണ് സമ്മാനാർഹമായ ലോട്ടറി വിറ്റത്