kk

കണ്ണൂർ: യൂത്ത് ലീഗിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ നൂറിലേറെ തെളിവുകളുണ്ടെന്ന് ഡി.വൈ.എഫ്‌.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ. സ്വർണക്കടത്തുകേസുമായി ബന്ധമില്ലെന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ പ്രസ്താവനക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. കരിപ്പൂർ കേസിൽ ഒളിവിൽ കഴിയുന്ന യൂത്ത് ലീഗ് നേതാവ് സുഹൈലിനെ നേരത്തെ പുറത്താക്കിയെന്ന വാദം പച്ച കള്ളമാണെന്നും ഷാജർ പറഞ്ഞു. കള്ളപ്പണക്കാർക്കും, സ്വർണക്കടത്തുകാർക്കും കമ്മിറ്റികളിൽ റിസർവേഷൻ നൽകിയിട്ടുള്ള പ്രസ്ഥാനമാണ് ഫിറോസിന്റേത്.ഇതിനാൽ തന്നെ പോകുന്ന വഴിയിൽ ഒന്ന് കിടക്കട്ടെ എന്ന ഏർപ്പാട് നിർത്തുന്നതാണ് നല്ലത്എന്ന് മാത്രം ഓർമ്മിപ്പിക്കുന്നുവെന്നും ഷാജർ കുറിച്ചു

ഷാജറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

യൂത്ത് ലീഗിന്റെ ഇന്നത്തെ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ 'മികവ്'2017ൽ സ്വർണ്ണക്കടത്തിന് കോയമ്പത്തൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടിരുന്നു എന്നതാണ്.

പി കെ ഫിറോസ് ഇന്ന് കണ്ണൂരിൽ വെച്ച്,യൂത്ത് ലീഗിന് സ്വർണ്ണക്കടത്തിൽ ബന്ധമില്ല എന്ന് പറയുന്നതായി കണ്ടു.കരിപ്പൂർ കേസ്സിൽ ഒളിവിൽ കഴിയുന്ന പട്ടാമ്പിയിലെ യൂത്ത് ലീഗ് നേതാവ് സുഹൈലിനെ മുന്നെ തന്നെ സംഘടനയിൽ നിന്നും പുറത്താക്കിയതാണെന്ന കള്ളവും അദ്ദേഹം പറയുകയുണ്ടായി.യഥാർത്ഥ്യവുമായി ബന്ധമില്ലാത്ത പച്ചയായ കള്ളമാണ് ഫിറോസ് പറഞ്ഞത് എന്ന് ആർക്കാണ് അറിയാത്തത്.ലീഗിന് സ്വർണ്ണക്കടത്തുമായുള്ള ബന്ധം തെളിയിക്കാൻ,ഒന്നും രണ്ടുമല്ല വേണമെങ്കിൽ നൂറിലധികം തെളിവുകൾ നിരത്താൻ തയ്യാറാണ്.

യൂത്ത് ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയും, നിലമ്പൂർ മണ്ഡലം പ്രസിഡണ്ടുമായ സി എച്ച് അബ്ദുൾ കരീമിന് ഈ പദവികൾ നൽകിയത് സ്വർണ്ണക്കടത്തിന്റെ മികവ് അടിസ്ഥാനമാക്കിയാണോ?സ്വർണ്ണം കടത്തിയതിന്2017ൽ കോയമ്പത്തൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടയാളെ സ്വന്തം ജില്ലയിൽ യൂത്ത് ലീഗിന്റെ സെക്രട്ടറിയാക്കിയത് ഫിറോസ് മറന്നു പോയതാണോ ?ഈ പറഞ്ഞതൊന്നും, നിങ്ങൾ DYFI യ്ക്ക് നേരെ ഉന്നയിക്കുന്നത് പോലെ ആകാശത്തേക്ക് പൊട്ടിക്കുന്ന പൊയ് വെടിയല്ല.യൂത്ത് ലീഗിന്റെ സ്വർണ്ണ കള്ളക്കടത്ത് ബന്ധത്തെവസ്തുതയുടെയും, തെളിവിന്റെയും അടിസ്ഥാനത്തിൽ തുറന്നു കാട്ടുകയാണ്.കള്ളപ്പണക്കാർക്കും, സ്വർണ്ണക്കടത്തുകാർക്കും കമ്മിറ്റികളിൽ റിസർവേഷൻ നൽകിയിട്ടുള്ള പ്രസ്ഥാനമാണ് ഫിറോസിന്റേത്.ഇതിനാൽ തന്നെ പോകുന്ന വഴിയിൽ ഒന്ന് കിടക്കട്ടെ എന്ന ഏർപ്പാട് നിർത്തുന്നതാണ് നല്ലത്എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു