crime

കൊല്ലം: ഊഴായ്ക്കാട് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് പാരിപ്പള്ളി സി.ഐ പറഞ്ഞു. അനന്തു എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആര്യയും ഗ്രീഷ്മയും രേഷ്മയുമായി ചാറ്റ് ചെയ്തതിന്റെ രേഖാമൂലമുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ രേഷ്മ, ആര്യ, ഗ്രീഷ്മ എന്നിവരുടെ ഫോണുകളിൽ നിന്നുമാണ് പ്രധാനമായും കിട്ടേണ്ടത്. ഫേസ്ബുക്കിനോട് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്യയും ഗ്രീഷ്മയും അനന്തുവെന്ന വ്യാജേനെ ചാറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ കുഞ്ഞിനെ കൊല്ലാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അമലും ഗിരിജയും നൽകിയ മൊഴി. കുഞ്ഞിനെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട കാമുകൻ മറ്റാരെങ്കിലുമാണോയെന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. പരസ്പരം ബന്ധമില്ലാത്ത ആളുകളായതിനാലാണ് അമലിന്റെയും ഗിരിജയുടെയും സമാനമായ മൊഴികൾ പൊലീസ് കൂടുതൽ വിശ്വാസത്തിലെടുത്തത്.

രേഷ്മയുടെ മൊഴി
ഭർത്താവിൽ നിന്ന് കിട്ടുന്നതിനെക്കാൾ സ്നേഹവും കരുതലും അനന്തു എന്ന ഫേസ്ബുക്ക് ഫ്രണ്ടിൽ നിന്ന് ലഭിക്കുന്നു. അനന്തുവിനൊപ്പം ഒരു ദിവസമെങ്കിലും ജീവിക്കണമെന്നാണ് ആഗ്രഹം. ഒരു ദിവസം അനന്തുവിനെ കാണാൻ പോയപ്പോൾ ഭർത്താവിന്റെ കൂട്ടുകാരൻ കണ്ടു. അങ്ങനെ മടങ്ങി വരുകയായിരുന്നു.