mukesh-biju

ഫോൺ കോൾ വിവാദത്തിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ വിമർശനവുമായി സംവിധായകൻ ഡോ ബിജു. ഏത് ജില്ലയിലുള്ള ആള് വിളിച്ചാലും അവരോട് മാന്യമായി പെരുമാറണമെന്നും, അതിനുപറ്റില്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ ബോധം എന്താണെന്നും, ജനപ്രതിനിധികൾ എങ്ങനെ പെരുമാറണമെന്നും പഠിപ്പിക്കുന്ന ഒരു ക്ലാസ് നിയമസഭയിൽ ഏർപ്പെടത്തേണ്ടതാണെന്നും, ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തിൽ സാമാന്യ ബോധം ഇല്ലെങ്കിൽ നിയമസഭയോ അല്ലെങ്കിൽ അവരെ എംഎൽഎ ആക്കിയ പാർട്ടിയോ അവർക്ക് ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകുന്നത് നല്ലതായിരിക്കും. ശമ്പളവും യാത്ര ബത്തയും അലവൻസുമെല്ലാം നൽകുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. അപ്പോൾ ഏത് ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിനുപറ്റില്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്.- അദ്ദേഹം പറഞ്ഞു.