കോഴിക്കോട്: ഫോൺ വിളി വിവാദത്തിൽ അകപ്പെട്ട മുകേഷ് എം എൽ എയെ പിന്തുണച്ച് മിസോറാം ഗവർണർ പി എസ് ശ്രീധരൻപിളള. സ്വന്തം നാട്ടിലെ എം എല്‍ എ ആരാണെന്ന് ചോദിക്കുമ്പോള്‍ അറിയില്ല എന്ന് പറഞ്ഞാല്‍ ആ കുട്ടിയെ പിടിച്ച് ഉമ്മ വയ്‌ക്കുകയാണോ വേണ്ടത്. അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടതെന്നായിരുന്നു ശ്രീധരൻപിളളയുടെ ചോദ്യം. കോഴിക്കോട് ബഷീര്‍ അനുസ്‌മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആയിരുന്നു ശ്രീധരൻപ്പിളളയുടെ പരാമർശം. എം എൽ എയെ അറിയാത്ത കുട്ടിയോട് നിന്നെ ചൂരൽ കൊണ്ട് അടിക്കണമെന്നായിരുന്നു മുകേഷ് പറഞ്ഞത്.
ഒരു എം എല്‍ എയെ കുട്ടി വിളിച്ചു. വിളിച്ച കുട്ടി ഫോണ്‍ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്. വിളിച്ച് പ്രശ്‌നം പറയുന്നതിന് പകരം അത് റെക്കോഡ് ചെയ്യുന്നതിലേക്ക് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാറുമ്പോള്‍ രാഷ്ട്രീയത്തിനപ്പുറം നമ്മള്‍ ചിന്തിക്കേണ്ട വിഷയമുണ്ട്. സാമൂഹിക ജീവിതത്തില്‍, ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ എങ്ങോട്ടേക്ക് പോകുന്നുവെന്ന വിഷയം നമ്മള്‍ എല്ലാവരും ചിന്തിക്കേണ്ടതാണ്. രാഷ്ട്രീയം അതിന്‍റെ അന്ധമായ ചട്ടക്കൂടില്‍ മുന്നോട്ട് പോകുമ്പോള്‍ തെറ്റുകള്‍ കുന്നുകൂടുകയാണെന്നും ശ്രീധരൻപിളള പറഞ്ഞു.