reshma

കൊല്ലം: കല്ലുവാതുക്കൽ കരിയില കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ അമ്മ രേഷ്മയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. യുവതിയുടെ ഭർത്താവ് വിഷ്ണു ഉൾപ്പടെയുള്ളവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ജയിലിൽ നിരിക്ഷണത്തിൽ കഴിയുകയാണ് രേഷ്മയിപ്പോൾ. രോഗമുക്തയായ ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. രേഷ്മയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം നാളെ കോടതിയെ സമിപിക്കും.


കുട്ടിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ഊഷായിക്കോട് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ രേഷ്മയെ എത്തിച്ച് തെളിവെടുക്കും. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി രേഷ്മയുമായി ചാറ്റ് ചെയ്തത് ഗ്രീഷ്മയയും ആര്യയുമാണെന്ന് വെളിപ്പെടുത്തിയ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.