ee

മണൽത്തിട്ടയിൽ

പാതിമറഞ്ഞൊരു ദേഹം
ആകാശം നോക്കിക്കിടന്നു...
ഞാൻ ഭയന്ന സ്വർഗം ഇതൊന്നുമല്ല,
ഞാൻ കൊതിച്ച നരകം ഇതേയല്ല!

കള്ളിമുൾത്തണൽ മറഞ്ഞ തീക്കണ്ണുകൾ ചീറി:
എന്റെ വളഞ്ഞുകൂർത്ത കൊക്കു നനയ്‌ക്കാനുള്ള 
ചോര ഇതിലില്ല.

മണ്ണാഴങ്ങളിൽ നുരഞ്ഞ ജൈവജാലം 
അടരുകൾ ചികഞ്ഞു:
ഞങ്ങളുടെ വിശപ്പിനുള്ള മാംസമെവിടെ?

അങ്ങേക്കരയിലെ ചിത വിഴുങ്ങിയ തീനാവുകൾ
കൊതിയാർന്നു മുരണ്ടു:
ആ ശരീരം ഞങ്ങൾക്കു തന്നേക്കൂ.

മരണക്കാറ്റൂതിയ സൂക്‌ഷ്‌മാണു പുളച്ചു:
ഇല്ല, എന്റെ ദാഹം തീരുന്നില്ല,
എന്റെ ദാഹം തീരുന്നതേയില്ല!