virbadra-singh

ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് അന്തരിച്ചു. 87 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു. ഷിംലയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ജൂൺ 11ന് വീരഭദ്ര സിംഗിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു മാസത്തിനിടെ രണ്ട് തവണയാണ് അദ്ദേഹം കൊവിഡ് ബാധിതനായത്. കഴിഞ്ഞ തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

വീരഭദ്ര സിംഗ് ആറ് തവണ ഹിമാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.ഒമ്പത് തവണ എംഎല്‍എയും, അഞ്ചു തവണ എംപിയുമായിരുന്നു. കൂടാതെ കേന്ദ്ര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.