covid

​കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട റൂം നിരക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്.

2,645 മുതൽ 9,776 രൂപ വരെയാണ് പുതിയ ചികിത്സനിരക്കുകൾ. പുതിയ ഉത്തരവ് നടപ്പാക്കാൻ കോടതി അനുമതി നൽകി. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്‌പിറ്റൽസ് ആൻഡ് ഹെൽത്ത് കെയറിന്‍റെ ( എൻ എ ബി എച്ച്) അക്രഡിറ്റേഷനുളള ആശുപത്രികളിൽ ജനറൽ വാർഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എ സി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എ സി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്.

പുതിയ സർക്കാർ ഉത്തരവ് ആറാഴ്‌ച വരെ നടപ്പാക്കാൻ തയ്യാറാണെന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചു. എൻ എ ബി എച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ജനറൽ വാർഡിന് 2,645 രൂപയും മുറി (രണ്ട് ബെഡ്) 2724 രൂപയും മുറി രണ്ട് ബെഡ് എ സി 3,174 രൂപയും സ്വകാര്യ മുറി 3,703 രൂപയും സ്വകാര്യ മുറി എ സി 5,290 രൂപയുമാണ് പുതുക്കിയ നിരക്ക്.