തിരുവനന്തപുരം: സഹോദരങ്ങളായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. കരിക്കകം മുണ്ടുതറ വീട്ടിൽ പാണ്ടി എന്ന് വിളിക്കുന്ന ആദർശിനെ (21 ആണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. നാലംഗ സംഘത്തിലെ രണ്ട് പ്രതികളായ അശ്വിൻ, ആദിത്യൻ എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. പേട്ട കുടവൂർ ജംഗ്ഷന് സമീപമുള്ള ഇടറോഡിൽ വച്ച് സ്ഥലവാസികളും സഹോദരങ്ങളുമായ ജിത്തു, ജിതിൻ എന്നിവരെ നാലംഗ സംഘം ക്രൂരമായി മർദ്ദിക്കുകയും വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ. പൃഥിരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേട്ട എസ്.എച്ച്.ഒ ബിനുകുമാർ, സി.പി.ഒമാരായ ബിജു, ജയദേവൻ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.