kk

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തംരംഗം ഏതു സമയത്തും ഉണ്ടാവാമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ് . കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജാഗ്രത പുലർത്തണമെന്നും ഐ.എം.എ അറിയിച്ചു.

ആഗോളതലത്തിലെ പ്രവണതകൾ അനുസരിച്ചും മഹാമാരികളുടെ ചരിത്രപ്രകാരവും ഏതു നിമിഷവും രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവാം. എന്നാൽ പലയിടത്തും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആൾക്കൂട്ടമുണ്ടാവുന്നത് ആശങ്ക സൃഷ്ചിക്കുന്നു, ജനങ്ങളും അധികൃതരും അലംഭാവം പ്രകടിപ്പിക്കുന്നത് വേദനാജനകമാണെന്നും ഐ.എം.എ പ്രസ്താവനയിൽ പറഞ്ഞു.

വിനോദ സഞ്ചാര യാത്രകൾ, തീർത്ഥാടനം, മതപരമായ കൂടിച്ചേരലുകൾ എല്ലാം ഏതാനും മാസം കൂടി നീട്ടിവയ്ക്കണം. വാക്‌സിൻ ലഭിച്ചിട്ടില്ലാത്ത ആളുകൾ കൂടിച്ചേരാൻ അവസരം ഒരുക്കുന്നത് മൂന്നാം തരംഗത്തിലെ സൂപ്പർ സ്‌പ്രെഡിന് കാരണമാവുമെന്നും ഐ.എം.എ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച ഒരാളെ ചികിത്സിക്കുന്നതും അതിന്റെ സാമ്പത്തിക പ്രത്യാഘാതവും കണക്കിലെടുത്താൽ ഇത്തരം കൂടിച്ചേരലുകൾ ഒഴിവാക്കിയാൽ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം കുറവായിരിക്കുമെന്ന് ഐ.എം.എ അഭിപ്രായപ്പെട്ടു. വാക്‌സിനേഷൻ വേഗത്തിലാക്കിയും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചും മൂന്നാം തരംഗം ഒഴിവാക്കാനാവുമെന്നും ഐ.എം.എ പറഞ്ഞു.