കൊച്ചി: കോൺവെന്റിൽ താമസിക്കേണ്ടെന്നും സന്യാസ ജീവിതം തുടരാമെന്നും സിസ്റ്റർ ലൂസി കളപ്പുരയോട് ഹൈക്കോടതി. ജീവന് സുരക്ഷ നൽകുമെങ്കിലും, മറ്റ് കാര്യങ്ങൾ ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് വിധി പറയാൻ മാറ്റി.തന്നെ തെരുവിലേക്ക് വലിച്ചെറിയരുതെന്നും, പോകാൻ വേറെ സ്ഥലമില്ലെന്നും ലൂസി കളപ്പുര കോടതിയെ അറിയിച്ചു.
39 വർഷത്തെ തന്റെ സന്യാസ ജീവിതം തുടരാൻ അനുവദിക്കണമെന്നും സിസ്റ്റർ ആവശ്യപ്പെട്ടു. ലൂസി കളപ്പുരയെ എഫ്.സി കോൺവെന്റിൽനിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ നേരത്തെ ശരിവച്ചിരുന്നു. ലൂസി എവിടെ താമസിച്ചാലും അവർക്ക് സംരക്ഷണം ഒരുക്കുമെന്ന് മുൻപ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.