plane

മോസ്കോ: സൈബീരിയയിൽ പതിമൂന്നുപേരുമായി പോയ റഷ്യൻ വിമാനം കാണാതായെന്ന് റിപ്പോർട്ട്. വ്യോമനിരീക്ഷണം ഉൾപ്പടെയുള്ള തിരച്ചിൽ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വിമാനത്തിൽ പതിനേഴുപേരുണ്ടായിരുന്നു എന്നാണ് ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. സൈബീരിയൻ പ്രദേശമായ ടോംസ്കിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായുള്ള ബന്ധം ബന്ധം നഷ്ടപ്പെട്ടത്.

കിഴക്കൻ റഷ്യയിലെ കംചത്കയിൽ അടുത്തിടെ 28 പേരുമായി പോയ വിമാനം തകർന്നു വീണിരുന്നു. ഇതിലുള്ള എല്ലാവരും മരിച്ചെന്നായിരുന്നു റിപ്പോർട്ട്. അന്റോനോവ് എ ൻ. -26 വിമാനം പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കി നഗരത്തിൽ നിന്ന് പലാനയിലേക്ക് പോകുമ്പോഴായിരുന്നു അപകടത്തിൽ പെട്ടത്.