photo

ജീവിതമാർഗത്തിനായി കേരളത്തിലെത്തുന്ന മറുനാടൻ തൊഴിലാളികൾക്കുണ്ടാകുന്ന അപകടങ്ങളും അവർ അകപ്പെടുന്ന ക്രിമിനൽ കേസുകളും കൊലപാതങ്ങളും ഒക്കെ മാദ്ധ്യമങ്ങളിൽ തുടർവാർത്തയാകുന്നുണ്ട്. എറണാകുളത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭാരമേറിയ ഗിർഡിൽസ് വീണ് മരിച്ചതാണ് ഓർമ്മയിലെ അവസാനത്തെ സംഭവം.

ഇവർക്ക് സംഭവിക്കുന്ന അപകടമരണങ്ങൾക്ക് അധികൃതരും ഉത്തരവാദികളാണ്. ഗുരുതരമായ അപകടസാദ്ധ്യതയുള്ള രംഗങ്ങളിൽ ഒരു മുൻകരുതലും സുരക്ഷയും ഇല്ലാതെയാണ് അതിഥി തൊഴിലാളികൾ ജോലി ചെയ്യേണ്ടി വരുന്നത്. ഇത് ആരുടെ വീഴ്ചയാണ്. ഉടമസ്ഥന്റെയോ, കോൺട്രാക്ടറോ, അതോ തൊഴിൽ വകുപ്പിന്റെയോ? പരസ്പര കലഹത്തെ തുടർന്നുണ്ടാകുന്ന കൊലപാതങ്ങൾ,അടിപിടി കേസുകൾ എന്നിവയൊക്കെ ഇവർക്കിടയിൽ അപൂർവമല്ല. മറുനാടൻ അതിഥി തൊഴിലാളികളിൽ ലഹരി ഉപയോഗം അമിതമാണ്. ചിലരൊക്കെ മയക്കുമരുന്നിനും മദ്യത്തിനും
അടിമയാണുതാനും. അങ്ങനെയുള്ളവരെല്ലാം പകൽ സമയത്ത് അപകടം പിടിച്ച ജോലി ചെയ്യുന്നുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഈ വിഷയത്തിൽ അധികൃതരുടെയും അടിയന്തര ശ്രദ്ധ പതിയണം. കൃത്യമായ ഇടവേളകളിൽ തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച് അവരുടെ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി മാനസികവും ശാരീരികവുമായ ആരോഗ്യം, സുരക്ഷിതമായ തൊഴിൽ സാഹചര്യം എന്നിവ ഉറപ്പുവരുത്താൻ അടിയന്തര

നടപടിയും ഉണ്ടാകണം.


ടി.ബി. ജയപ്രകാശ്
ഫോൺ : 9746007292