mary-com

ടോക്കിയോ: ഒളിമ്പിക്സ് വില്ലേജിനെക്കുറിച്ചും അവിടത്തെ ഭക്ഷണത്തെക്കുറിച്ചും ഇന്ത്യൻ താരങ്ങളിൽ സമ്മിശ്ര പ്രതികരണം. ഞായറാഴ്ചയോടെ ഇന്ത്യൻസംഘത്തിലെ ഭൂരിഭാഗം അംഗങ്ങളും ടോക്കിയോയിൽ എത്തി. കൂടുതലും മികച്ചതാണെന്ന അഭിപ്രായക്കാരാണ്. എന്നാൽ ചൂടുവെള്ളത്തിനായി റൂമുകളിൽ കെറ്രിലില്ല എന്നതാണ് ഇന്ത്യൻ സംഘത്തിന്റെ പ്രധാന പരാതി. നൂറിലധികം ഇലക്ട്രിക്ക് കെറ്രിലുകൾ വേണമെന്ന് ഇന്ത്യൻ എംബസിയിൽ അറിയിച്ചിട്ടുണ്ട്. റൂം വൃത്തിയാക്കൽ മൂന്ന് ദിവസം കൂടുമ്പോഴാണ് നിശ്ചയിച്ചിരിക്കുന്നത്. ജനസമ്പർക്കം ഒഴിവാക്കാനാണ് എല്ലാ ദിവസവുമുള്ള റൂം സർവീസ് ഒഴിവാക്കിയത്. എന്നാൽ എല്ലാ ദിവസവും റൂസർവീസ് ആവശയമുള്ളവർക്ക് അത് നൽകുമെന്ന് അധികൃതർ അറിയിച്ചു. ടൗവൽ എല്ലാദിവസവും മാറുവാനുള്ള സൗകര്യം ഉണ്ട്.

ഫുഡ് സെന്ററിൽ ഇന്ത്യയുൾപ്പടെ എല്ലാ രാജ്യങ്ങളിലുമുള്ള ഭക്ഷണങ്ങളുണ്ട്. ഇന്ത്യൻ അത്‌ലറ്റ് ജി. സത്യൻ വളരെ മികച്ച അഭിപ്രായമാണ് ഭക്ഷണത്തെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസം കഴിച്ച ദാലും പറാത്തയും നല്ലതായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം ഇന്ത്യൻ ഭക്ഷണം ശരാശരിയാണെന്നും കോണ്ടിനെന്റലും ജാപ്പനീസുമാണ് നല്ലതെന്നുമാണ് ഒരു ഇന്ത്യൻ ഒഫീഷ്യൽ പറഞ്ഞു.

ഉന്നം പിടിച്ച് ദീപിക

അമ്പെയ്ത്തിലെ ഇന്ത്യൻ പ്രതീക്ഷ ദമ്പതികളായ അതാനു ദാസും ദീപിക കുമാരിയും ടോക്കിയോയിൽ പരിശീലനത്തിനിറങ്ങി. ഞായറാഴ്ചയാണ് ഇവർ ടോക്കിയോയിൽ എത്തിയത്. മികസ്ഡ് ഡബിൾസിൽ ഇരുവരും ഒരുമിച്ച് മത്സരിക്കുന്നുണ്ട്. ഈമാസം 23 മുതൽ 31വരെ യുമനോഷിമ പാർക്കിലാണ് അമ്പെയ്ത്ത് മത്സരങ്ങൾ നടക്കുന്നത്.

കഴിഞ്ഞ രണ്ട് തവണത്തെയും തോൽവികൾ നേരത്തേ തന്നെ മറന്നിരുന്നെന്നും ഇത്തവണ മെഡൽ നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ദീപിക കുമാരി പറഞ്ഞു. അമ്പെയ്ത്തിൽ ഇതുവരെ ഒരു ഒളിമ്പിക്സ് മെഡൽ രാജ്യത്തിന്റെ അക്കൗണ്ടിൽ ഇത്തവണ ആകുറവ് നികത്തണമെന്നാണ് ആഗ്രഹം. നിലവിൽ ലോക ഒന്നാം നമ്പർ താരമായ ദീപിക പറഞ്ഞു. കഴിഞ്ഞയിടെ ലോകകപ്പ് സ്വർണമെഡൽ നേടിയതും ദീപികയുടെ ആത്മവിശ്വാസം കൂട്ടുന്നു.

ഷൂട്ടിംഗ് താരങ്ങളും ഇന്നലെ പരിശീലനത്തിനിറങ്ങി.

ഒളിമ്പിക്സിനെ വിടാതെ കൊവിഡ്

 ഒളിമ്പിക്സ് പടിവാതിലിൽ എത്തിനിൽക്കെ ആശങ്ക ഉയർത്തി വീണ്ടും കായികതാരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ചെക്ക് റിപ്പബ്ലിക്ക് ബീച്ച് വോളിതാരം ഓൺഡ്രെ പെരിസിച്ചാനാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരുക്കുന്നത്. ദിവസവും നടത്തുന്ന കൊവിഡ് പരിശോധയിലാണ് പെരിസിച്ച് പോസിറ്രീവായത്. അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും ഐസൊലേഷനിലാണെന്നും ചെക്ക് റിപ്പബ്ലിക്ക് ഒളിമ്പിക് ടീം തലവൻ മാർട്ടിക്ക് ഡൊക്‌റ്റൊർ അറിയിച്ചു.
അമേരിക്കൻ ജിംനാസ്റ്രിക് താരത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ടോക്കിയോയ്ക്ക് സമീപമുള്ള ഇൻസായ്‌യിലാണ് താരം പരിശീലനത്തിൽ ഏർപ്പെട്ടിരുന്നത്. താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. വനിതാ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ടീം അംഗം ആണെന്നാണ് വിവരം. കൊവിഡ് ബാധിച്ച ജിംനാസ്റ്റിക്‌സ് താരവുമായി അടുത്തിടപഴകിയ മറ്റൊരു താരം ഹോട്ടൽ മുറിയിൽ ഐസൊലേഷനിലാണ്
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ ഫുട്‌ബാൾ താരങ്ങളായ തബിസോ മോന്യാനെ, കമോഹെലോ മഹ്ലാത്സി എന്നിവർക്കും വിഡിയോ അനലിസ്റ്റ് മാരിയോ മാഷയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.