ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കൂടുതൽ പേരുകൾ പുറത്ത്. സി.ബി.ഐ മുൻ മേധാവി അലോക് വർമ്മയുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായ റിപ്പോർട്ടാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഫോൺ നിരീക്ഷണത്തിലായതെന്നാണ് റിപ്പോർട്ട്. സി.ബി.ഐ മുൻ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ഫോണും പെഗാസസ് പട്ടികയിലുണ്ട്. പെഗാസസ് പട്ടികയിൽ ഉണ്ടെന്നാണ് വിവരം.
2018 ഒക്ടോബർ 23ന് രാത്രിയാണ് അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിന് പിന്നാലെയാണ് അലോകിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് ഫോൺ നമ്പരുകൾ പെഗാസസ് വഴി നിരീക്ഷിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
അലോക് വർമ്മയ്ക്കും രാകേഷ് അസ്താനയ്ക്കും ഒപ്പം എ കെ. ശർമ്മയുടെ നമ്പരും പെഗാസസ് പട്ടികയിൽ ഉണ്ട്. സി.ബി.ഐ പോളിസി വിഭാഗം തലവനായിരുന്ന എ.കെ. ശർമ്മയെയും അന്ന് രാത്രി മാറ്റിയിരുന്നു. 2019 വരെ സിബിഐയിൽ തുടർന്ന എ.കെ. ശർമ്മ ഈ വർഷം വിരമിച്ചിരുന്നു. രാകേഷ് അസ്താമ നിലവിൽ സി.ആർ.പി.എഫ് തലവനാണ്