shaji

മഞ്ചേരി: ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഫറോക്ക് പെരുമുഖം പുത്തൂർ വീട്ടിൽ ഷാജിയെയാണ് (42) മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
2013 ഫെബ്രുവരി 19നാണ്, പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് സമീപം താമസിച്ചിരുന്ന കേടകളത്തിൽ ഷൈനിയെ (32) പ്രതി കൊലപ്പെടുത്തിയത്. ലഹരിയ്‌ക്കടിമയായ ഭർത്താവുമായി പിണങ്ങി മൂന്നു വർഷമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു ഷൈനി.

വിവാഹബന്ധം വേർപ്പെടുത്താൻ ഷൈനി അഭിഭാഷകനെ സമീപിച്ചെന്നറിഞ്ഞ പ്രതി വീട്ടിലെത്തി അടുക്കളയിലുണ്ടായിരുന്ന കറിക്കത്തിക്ക് കഴുത്തറുത്തും വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിയും കൊന്നെന്നാണ് കേസ്. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. ഭാര്യാമാതാവിനെ മർദ്ദിച്ചതിന് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണം. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.