കോഴിക്കോട്: മുസ്ലീംലീഗ് നേതൃയോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നേരെ രൂക്ഷവിമർശനം ഉയർന്നതായി റിപ്പോർട്ട്. കെ.എം. ഷാജിയും കെ.എസ്. ഹംസയുമാണ് തിരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനം ഉന്നയിച്ചത്.. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് തിരികെ വന്നത് തോല്‍വിക്ക് കാരണമായെന്നാണ് പ്രധാനമായും ഉയർന്ന വിമർശനം.
ചന്ദ്രിക പത്രവുമായി ബന്ധപെട്ട സാമ്പത്തിക ആരോപണം പാർട്ടിയുടെ പ്രതിച്ഛായ തകർത്തതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പി.എം.എ, സലാമിനെ ആക്ടിംഗ് സെക്രട്ടറിയാക്കിയത് കൂടിയാലോചന ഇല്ലാതെയാണ്. പുതിയ ജനറൽ സെക്രട്ടറിയെ ഉടൻ തിരഞ്ഞെടുക്കണമെന്നും എം.സി. മായിൻഹാജി യോഗത്തിൽ ആവശ്യപ്പെട്ടു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കാൻ പ്രത്യേക സമിതിക്ക് മുസ്ലീംലീഗ് രൂപം നൽകി. ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, കെ.എം. ഷാജി, പി.കെ. ഫിറോസ്, എൻ.ഷംസുദ്ദീൻ, കെ.പി.എ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി. ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, പി.എം. സാദിഖലി എന്നിവരടങ്ങിയ സമിതിയാണ് പരാജയത്തിൻ്റെ സാഹചര്യം പരിശോധിക്കുക.