dddddddddd


പെരിന്തൽമണ്ണ: 50 രൂപ മുതൽ 200 രൂപ വരെയുള്ള മുദ്രപേപ്പറിന്റെ ക്ഷാമം മൂലം വലഞ്ഞ് ജനം. 500 രൂപയുടെ മുദ്രപത്രം വാങ്ങി ആവശ്യം നിറവേറ്റണ്ട ഗതികേടാണ് ജനങ്ങൾക്ക്. ക്ഷാമം കാരണം ഏറെയും ബുദ്ധിമുട്ടിലായിരിക്കുന്നത് ക്ഷീര കർഷകരാണ്. കാലിത്തീറ്റ സബ്സിഡിക്കും പുതിയ കിടാരിയുടെ രജിസ്‌ട്രേഷനും മറ്റും 200 രൂപയുടെ മുദ്രപത്രത്തിന് പകരം 500 രൂപയുടേത് വാങ്ങി അപേക്ഷ നൽകേണ്ട അവസ്ഥയിലാണ്. കാർഷിക ,വള സബ്സിഡികൾക്ക് അപേക്ഷിക്കേണ്ടവരും ഇതേ ഗതികേടിലാണ്. ആവശ്യത്തിന് ബസ് സർവ്വീസ് ഇല്ലാത്തതിനാൽ പല തവണ ഭീമമായ സംഖ്യ ഓട്ടോക്കൂലി നൽകി വിവിധയിടങ്ങളിൽ വെണ്ടർമാരുടെ ഓഫീസുകൾ കയറിയിറങ്ങി അവശരായിരിക്കുകയാണ് പല കർഷകരും സാമ്പത്തിക നഷ്ടം വേറേയും. കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക ബുദ്ധിമുട്ടും കഷ്ടപ്പാടും കാരണം വലയുന്നകർഷകരുടെ ഈ ദുരവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യമുയരുന്നുണ്ട്.