ggggg

പെരിന്തൽമണ്ണ: ഭവനഭേദനം അടക്കം നിരവധി മോഷണക്കേസുകളിലെ പ്രതികളെ പെരിന്തൽമണ്ണയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഏഴുകോൺ സ്വദേശി അഭിരാജ്(29), കോഴിക്കോട് താമരശ്ശേരി സ്വദേശി മണി(36) എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണ ആലിപ്പറമ്പിൽ അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് 19 പവൻ സ്വർണാഭരണങ്ങളും 18,000 രൂപയും കവർന്ന കേസിലെ പ്രതികളെയാണ് പെരിന്തൽമണ്ണ സബ് ഇൻസ്‌പെക്ടർ സി.കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജൂലൈ മാസം ഏഴിന് പട്ടാപ്പകലാണ് പെരിന്തൽമണ്ണ ആലിപ്പറമ്പിലുള്ള അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് കവർച്ച നടത്തിയത്. ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽപ്രതികളെക്കുറിച് സൂചന ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചു വരുന്നതിനിടെ അങ്ങാടിപ്പുറം ഭാഗത്തേക്ക് ബൈക്കിൽ വരുന്നതായ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് അങ്ങാടിപ്പുറത്തുനിന്നും ഇവരെ പിടികൂടിയത്.