manappuram
മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാറും മണപ്പുറം ഗ്രൂപ്പ് ഒഫ് കമ്പനീസ് കോഫൗണ്ടർ സുഷമാ നന്ദകുമാറും ചേർന്ന് ബഷീറിന് ശ്രവണസഹായി കൈമാറുന്നു

പാലക്കാട്: കേൾവി പരിമിതി കാരണം ഏറെ നാൾ ദുരിതം അനുഭവിച്ച തൃത്താല സ്വദേശി മുഹമ്മദ് ബഷീറിന് ഇനി എല്ലാം ശരിയായി കേൾക്കാം. 54കാരനായ ബഷീറിന്റെ ദുരിതം അറിഞ്ഞ മണപ്പുറം ഫൗണ്ടേഷനും തൃത്താല ലയൺസ് ക്ലബും ചേർന്ന് അദ്ദേഹത്തിന് പുതിയ ശ്രവണസഹായി വാങ്ങിനൽകി.

ഭാര്യയും നാലു വയസുള്ള വളർത്തു മകളും അടങ്ങുന്നതാണ് ബഷീറിന്റെ കുടുംബം. മക്കളില്ല. മീൻകച്ചവടം ചെയ്താണ് ഉപജീവനം. കേൾവി ശേഷി നഷ്ടമായ ബഷീറിന് മറ്റു വരുമാന മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ശ്രവണസഹായിയുടെ വില താങ്ങാവുന്നതായിരുന്നില്ല. വഴികളില്ലാതെ ഇരിക്കുമ്പോഴാണ് ഈ സഹായഹസ്തം.

മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാറും മണപ്പുറം ഗ്രൂപ്പ് ഒഫ് കമ്പനീസ് കോഫൗണ്ടർ സുഷമാ നന്ദകുമാറും ചേർന്ന് ബഷീറിന് ശ്രവണസഹായി കൈമാറി.

തൃത്താല ലയൺസ് ക്ലബ് പ്രസിഡന്റ് രവീന്ദ്രനാഥ്, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട്, സീനിയർ പി.ആർ.ഒ അഷറഫ് .കെ.എം, സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിലെ ശിൽപ്പ സെബാസ്റ്റ്യൻ, കെ. സൂരജ് എന്നിവർ പങ്കെടുത്തു.