rain

പാലക്കാട്: ജില്ലയിൽ കാലവർഷം വീണ്ടും ശക്തമായതോടെ കർഷകർക്ക് ആശ്വാസം. മഴ ലഭിക്കാത്തതിനാൽ നെൽക്കൃഷിയെ ബാധിക്കുമെന്ന ആശങ്കയ്ക്കിടയിലാണ് മഴ വീണ്ടും ശക്തമായത്. ഇന്നലെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നല്ല മഴ ലഭിച്ചു.

കഴിഞ്ഞദിവസം രാവിലെ എട്ടു മുതൽ ഇന്നലെ രാവിലെ എട്ടുവരെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മണ്ണാർക്കാട് മേഖലയിലാണ്, 54.2 മില്ലീ മീറ്റർ. കുറവ് പറമ്പിക്കുളം മേഖലയിലും രേഖപ്പെടുത്തി, 28.0 മില്ലീ മീറ്റർ.

എന്നാൽ കാലവർഷം ആരംഭിച്ച ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ജില്ലയിൽ 49% മഴക്കുറവുണ്ട്. 742 മില്ലി മീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ ലഭിച്ചത് 376 മില്ലീ മീറ്റർ മഴയും. സംസ്ഥാനത്താകെ ഇക്കാലയളവിൽ 33% മഴക്കുറവുണ്ടായി. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മാത്രമാണ് സാധാരണ അളവിൽ മഴ ലഭിച്ചിരിക്കുന്നത്.

മഴക്കണക്ക് - ഇതുവരെ കിട്ടിയത് (കിട്ടേണ്ടത്)

(ജൂൺ മുതൽ ഇന്നലെ വരെ)

പാലക്കാട് - 376 (742)

കോട്ടയം - 984.4

പത്തനംതിട്ട - 678.9

കാസർകോട് - 1040.8 (1530.6)

തിരുവനന്തപുരം- 262.1 (428.5)

ജില്ലയിൽ ലഭിച്ച മഴ (മില്ലി മീറ്ററിൽ)

(ജൂലായ് 14 രാവിലെ എട്ടു മുതൽ 15 രാവിലെ എട്ട് വരെ)

മണ്ണാർക്കാട് - 54.2

പറമ്പിക്കുളം - 28.0

ചിറ്റൂർ - 48.0

കൊല്ലങ്കോട് - 37.4ർ

ആലത്തൂർ - 52.7

ഒറ്റപ്പാലം - 54.0

തൃത്താല- 53.0

പാലക്കാട് - 42.3

പട്ടാമ്പി - 35.0