dog

പാലക്കാട്: ജില്ലയിൽ തെരുവുനായകളിൽ കനൈൻ ഡിസ്റ്റംബർ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രത്യേകിച്ച് വളർത്തുനായകളെ രോഗപ്രതിരോധ കുത്തിവയ്പ് മൂലം സംരക്ഷിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. റെജി വർഗീസ് അറിയിച്ചു.

വായുവിലൂടെ പകരുന്ന രോഗമായതിനാൽ പകരാൻ സാദ്ധ്യത കൂടുതലാണ്. അതിനാൽ ആറാഴ്ച പ്രായമുള്ള പട്ടിക്കുട്ടികൾക്ക് മുതൽ വാക്‌സിൻ നൽകണം. നാലാഴ്ച ഇടവിട്ട് 16 ആഴ്ചവരെ ബൂസ്റ്റർ ഡോസും നൽകണം. അതിനുശേഷം വർഷം തോറും വാക്‌സിനേഷൻ ചെയ്യണം.

കനൈൻ ഡിസ്റ്റംബർ രോഗബാധ മൂലം മരണം കുറവാണെങ്കിലും രോഗം ബാധിച്ച് ക്ഷീണിച്ച അവസ്ഥയിൽ മറ്റു രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും ദഹനേന്ദ്രീയ രോഗങ്ങൾ മൂലമോ അണുബാധ മൂലമോ മരണം സംഭവിക്കാറുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം അല്ലാത്തതിനാൽ പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

.രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ മൂന്ന് മുതൽ ആറ് ദിവസത്തിനുള്ളിൽ ചെറു പനിയാണ് ആദ്യം കാണപ്പെടുക.

.ഒരാഴ്ചയ്ക്കുശേഷം അതികഠിനമായ പനിയും ഭക്ഷണം കഴിക്കാതിരിക്കുക.

.മൂക്കിൽ നിന്നും നേർത്തതും കണ്ണിൽ നിന്നും പഴുപ്പു കൂടിയ ദ്രാവകം വരിക.

.ദഹനസംബന്ധമായതും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാവുക.

.നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന രോഗമായതിനാൽ പേശികളുടെ വലിവ്.

.കൈകാലുകളുടെ വിറയൽ.

.തലയിലെ മുഖത്തെയും പേശികളുടെ വലിവും വിറയലും.

.പല്ലുകൾ കൂട്ടി കടിക്കുന്ന തരത്തിലുള്ള അനിയന്ത്രിതമായ താടിയെല്ലുകളുടെ ചലനം.