1
ജലസംഭരണിക്കു ചുറ്റുമുള്ള കാട് വെട്ടി തെളിച്ച നിലയിൽ .

കടമ്പനാട് : ഇഴ ജന്തുക്കളുടെയും പന്നികളുടെയും വിഹാരകേന്ദ്രമായി മാറിയ പെരിങ്ങനാട് പുള്ളിപ്പാറമലയിലെ കുടിവെള്ളസംഭരണ കേന്ദ്രത്തിന് ചുറ്റുമുള്ള കാടും വെട്ടിതെളിച്ച് വാട്ടർ അതോറിറ്റി . ആയിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന സംഭരണ കേന്ദ്രം കാടുകയറി നശിക്കുന്നതായും ജല വിതരണം ഒട്ടും സുരക്ഷിതമല്ലാത്ത നിലയിലാണന്നും ജൂലൈ 2ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വാട്ടർ അതോറിട്ടി അസി.എൻജിനിയർ ഇടപെട്ട് സംഭരണ കേന്ദ്രത്തിനു മുകളിലെ സുരക്ഷാ ഭീഷണിയുയർത്തിയ വലിയ രണ്ട് വിടവുകൾ കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടച്ചിരുന്നു. ഇന്നലെ സംഭരണ കേന്ദ്രത്തിനു ചുറ്റുമുള്ള കാടും നീക്കം ചെയ്തു. 15 വർഷത്തിലധികമായി ഇവിടെ കാട് പിടിച്ച് കിടക്കുകയായിരുന്നു. പള്ളിക്കൽ പഞ്ചായത്തിലെ പുള്ളിപ്പാറ മലയിലെ ജല അതോറിട്ടിയുടെ സംഭരണ കേന്ദ്രമാണിത്. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.