സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി തുടങ്ങുന്നത് 67 പമ്പുകൾ
ചാത്തന്നൂർ. കെ.എസ്.ആർ.ടി.സി ചാത്തന്നൂർ ഡിപ്പോയിൽ പെട്രോൾ പമ്പ് ആരംഭിക്കും. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള കലർപ്പില്ലാത്ത പെട്രോളിയം ഉത്പന്നങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി 67 പെട്രോൾ-ഡീസൽ പമ്പുകളാണ് തുടങ്ങുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കെ.എസ്.ആർ.ടി.സി.യുടെ നിലവിലുള്ള ഡീസൽ പമ്പുകൾക്കൊപ്പം പെട്രോൾ യൂണിറ്റുകൂടി ചേർത്താണ് പമ്പുകൾ ആരംഭിക്കുന്നത്. ഡീലർ കമ്മിഷനും സ്ഥലവാടകയും ഉൾപ്പടെ നല്ല വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത് കെ.എസ്.ആർ.ടി.സി.യെ നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സഹായിച്ചേക്കും.
കോഴിക്കോട്, പെരിന്തൽമണ്ണ, മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂർ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസൽ പമ്പുകൾക്കൊപ്പം പെട്രോൾ പമ്പുകൾ ആരംഭിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുഴുവൻ ചെലവും വഹിക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി.ക്ക് ഇതിനായി അധികസാമ്പത്തിക ബാദ്ധ്യതയുണ്ടാകില്ല.
ആദ്യത്തെ 8 പമ്പുകൾ നൂറു ദിവസത്തിനകം
ഈ പദ്ധതിയിലെ ആദ്യത്തെ 8 പമ്പുകൾ നൂറു ദിവസത്തിനകം ആരംഭിക്കും. ഇതിനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു. ചാത്തന്നൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ തുടങ്ങുന്നത്.
ജി.എസ്. ജയലാൽ എം.എൽ.എ