തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു നിയമനം ലഭിക്കാൻ നൽകിയ ബയോഡേറ്റയിൽ നൽകിയ വിവരങ്ങൾ മിക്കതും വ്യാജമെന്ന് വിവരാവകാശരേഖകൾ.
തമിഴ്നാട് സ്വദേശിയായ അദ്ദേഹം അവിടെ കാർഷിക സർവകലാശാലയിലെ ബയോടെക്‌നോളജി വിഭാഗം പ്രൊഫസറായിരിക്കെയാണ് 2017ൽ വി.സി പദവിയിൽ എത്തിയത്. അധിക യോഗ്യതയുണ്ടെന്ന് സ്ഥാപിക്കാൻ എഴുതിച്ചേർത്ത വിവരങ്ങൾ തെറ്റാണെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച രേഖകൾ കേരളകൗമുദിക്ക് ലഭിച്ചു.
ബയോഡേറ്റയിലെ വിവരങ്ങൾ ശരിയാണോ എന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അന്വേഷിക്കാതെ സെലക്ഷൻ കമ്മിറ്റി 2017 ഡിസംബർ 23ന് യോഗം ചേർന്ന് ഡോ.ചന്ദ്രബാബുവിനെ ശുപാർശ ചെയ്യുകയായിരുന്നു. കമ്മിറ്റി ഉച്ചയ്ക്ക് ശുപാർശ നൽകി, വൈകിട്ടോടെ അന്നത്തെ ഗവർണറുടെ ഓഫീസിൽനിന്ന് നിയമന ഉത്തരവും ഇറങ്ങി. അടുത്ത പ്രവൃത്തി ദിവസം ചന്ദ്രബാബു ചുമതല ഏല്ക്കുകയും ചെയ്തു. 2022 ഒക്ടോബർ വരെ പദവിയിൽ തുടരാം.
യോഗ്യതകൾ തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കാത്ത അപേക്ഷകൾ സെലക്ഷൻ കമ്മിറ്റി തള്ളിക്കളയുകയാണ് പതിവ്. അങ്ങനെ നടന്നില്ലെന്നു മാത്രമല്ല, പിന്നീട് യാതൊരു പരിശോധനയും നടത്തിയില്ല.
നിശ്ചിത യോഗ്യതയുള്ള മലയാളികളായ ഇരുപതിലേറെ കൃഷി ശാസ്ത്രജ്ഞർ അപേക്ഷകരായിരുന്നു.
ബയോഡേറ്റയിൽ പറയുന്നത്
സ്ഥാപനങ്ങൾ അറിയിച്ചത്
(പ്രതികരണത്തിന് ഡോ.ചന്ദ്രബാബുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല)