തിരുവനന്തപുരം: സ്വർണക്കടത്തുകാരും കവർച്ചാ സംഘങ്ങളുമായുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടേറിയറ്റിന് മുന്നിൽ യുവജനപ്രതിരോധം നടത്തി. അർജ്ജുൻ ആയങ്കിയുടെ മുഖമൂടി ധരിച്ച് വാഹനത്തിൽ സ്വർണം കടത്തുന്ന രീതിയിൽ പ്രതീകാത്മകമായാണ് യുവമോർച്ച പ്രതിഷേധം നടത്തിയത്. കണ്ണൂരിലെ സി.പി.എം നേതാക്കളുടെ അറിവോടെയാണ് സ്വർണക്കടത്ത് നടക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. അർജ്ജുൻ ആയങ്കി ഉൾപ്പടെയുള്ളവർക്ക് മുഖ്യമന്ത്രിയുമായും പി. ജയരാജനുമായും അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം പറ‌ഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ്,സംസ്ഥാന സെക്രട്ടറി ബി ജി.വിഷ്ണു , സംസ്ഥാന ജില്ലാ നേതാക്കളായ ചന്ദ്രകിരൺ, അഭിലാഷ് അയോദ്ധ്യ, പാപ്പനംകോട് നന്ദു, അഭിജിത്ത്, അനൂപ്, വലിയവിള ആനന്ദ്,നെടുമങ്ങാട് വിന്ജിത്, കുളങ്ങരകോണം കിരൺ, ചുണ്ടിക്കൽ ഹരി, , ആശാനാഥ്, രാമേശ്വരം ഹരി, കവിത സുഭാഷ്, അനന്ദു വിജയ് തുടങ്ങിയവർ നേതൃത്വം നൽകി.