covid

തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയരുകയും പരിധിവിട്ട് ഇളവുകൾ അനുവദിച്ചതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ നിലവിലെ ലോക്ക് ഡൗൺ ഒരാഴ്ചകൂടി നീട്ടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിവാര അവലോകന യോഗം തീരുമാനിച്ചു.

ശനി,ഞായർ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരും. രോഗ വ്യാപന തോതിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് പ്രദേശങ്ങളെ നാലു വിഭാഗങ്ങളാക്കി (എ.ബി.സി.ഡി) ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും. എ.ബി വിഭാഗങ്ങളിൽ പരിമിത ഇളവുകളും സി വിഭാഗത്തിൽ ലോക്ക് ഡൗൺ നിയന്ത്രണവും ഡി. വിഭാഗത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണും ആയിരിക്കും. ഓരോ വിഭാഗത്തിലുംപെട്ട പ്രദേശങ്ങളിൽ നിശ്ചിത ദിവസങ്ങളിൽ നിയന്ത്രണങ്ങൾക്കു വിധേയമായി കടകൾക്കും അനുമതിയുള്ള മറ്റു സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.

ഓണംവരെ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരി സമൂഹം. ബക്രീദ് പരിഗണിച്ച് വ്യാപാരികളുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി തീവ്രരോഗവ്യാപനമുള്ള പ്രദേശങ്ങളിലെ ട്രിപ്പിൾ ലോക്ക് ഡൗൺവരെ ഒഴിവാക്കിയും കൂടുതൽ ഇളവുകൾ നൽകിയും പ്രവർത്തനാനുമതി നൽകിയിരുന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്.

പ്രത്യേകഇളവുകൾ ഇനിയുണ്ടാവില്ല.

കൊവിഡ് വ്യാപനത്തിന്റെ തീവ്രത മനസിലാക്കാൻ വെള്ളിയാഴ്ച ഒറ്റദിവസത്തിൽ മൂന്ന് ലക്ഷം കൊവിഡ് പരിശോധന അധികമായി നടത്താനും യോഗം തീരുമാനിച്ചു.

കൊവിഡ് നിയന്ത്രണത്തിനായി വാർഡുതല ഇടപെടൽ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടെയിൻമെന്റ് ഫലപ്രദമായി നടപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ ജോലിക്കായി ദിവസവും അതിർത്തി കടന്നുവരുന്നത് ഒഴിവാക്കി അതത് സ്ഥലങ്ങളിൽ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.പി.ആർ വീണ്ടും മുകളിലേക്ക്

ഇന്നലെ 11.91 %

തിരുവനന്തപുരം : കൊവിഡ് രോഗവ്യാപന നിരക്ക് (ടി.പി.ആർ) ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും മുകളിലേക്ക്. ഇതോടെ സംസ്ഥാനം മൂന്നാംതരംഗ ഭീഷണിയുടെ മുൾമുനയിലായി. ഇന്നലെ 11.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. തലേദിവസം 11.08 ആയിരുന്നു. രണ്ടാംതരംഗം വിട്ടൊഴിയുന്ന ആശ്വാസത്തിൽ രണ്ടാഴ്ചയിലേറെയായി 10ൽ എത്തിയ ടി.പി.ആർ വീണ്ടും ഉയരുന്നത് അപകടമാണെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു. ഇന്നലെ 16,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 104 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 15,512 ആയി. പ്രതിദിനരോഗികളുടെ എണ്ണത്തിൽ മലപ്പുറം, തൃശൂർ, എറണാകുളം, കോഴിക്കോട്, കൊല്ലം, പാലക്കാട് , കോട്ടയം, തിരുവനന്തപുരം എന്നീ എട്ടുജില്ലകൾ ആയിരം കടന്നു.