kovalam

കോവളം: കേരളത്തിൽ ആദ്യമായി നീലത്തിമിംഗിലത്തിന്റെ സാന്നിദ്ധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോണിലാണ് ശബ്ദം രേഖപ്പെടുത്തിയത്. ഒന്നാ രണ്ടോ തിമിംഗലങ്ങളുടെ ശബ്ദമാണ് റെക്കോഡ് ചെയ്‌തതെന്നാണ് വിവരം. കൂടുതൽ പഠനത്തിനായി ഈ ശബ്ദം സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദിപാനി സുറ്റാറിയ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ. ബിജുകുമാർ എന്നിവരുൾപ്പെട്ട സംഘം മാസങ്ങളായി തുടർന്ന ഗവേഷണ പദ്ധതിയാണ് വിജയം കണ്ടത്. പഠനത്തിന്റെ ഭാഗമായി വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്തുനിന്ന് 50 മീറ്റർ മാറി കടലിൽ മൂന്നു മാസം മുമ്പ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഓഡിയോ ക്ലിപ്പിൽ മൂന്നുതവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ മാർച്ചിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ ജൂണിൽ തിരികെയെടുത്താണ് വിശകലനം ചെയ്‌തത്.

നീല തിമിംഗലത്തിന്റെ പ്രത്യേകതകൾ

 180 കിലോയോളം തൂക്കം വരുന്ന ഹൃദയത്തിൽ

ഒരു മനുഷ്യന് എളുപ്പം കയറി കിടക്കാം

 8000 ലിറ്ററോളം രക്തം ശരീരത്തിൽ മുഴുവൻ പമ്പു ചെയ്യും.

 ഭീമാകാരമായ വായ ഉണ്ടെങ്കിലും നീലത്തിമിംഗലങ്ങൾക്ക് മനുഷ്യന്റെ

വലിപ്പമുള്ള വസ്തുക്കൾ വിഴുങ്ങാൻ ആകില്ല.

 സ്‌പേം തിമിംഗലങ്ങൾക്ക് എന്തും തിന്നാൻ കഴിയും .നാല് വലിയ

വ്യത്യസ്ത ആമാശയങ്ങളാണ് സ്‌പേം തിമിംഗലങ്ങൾക്കുള്ളത്.