operation-drug-quality

തിരുവനന്തപുരം: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ 'ഓപ്പറേഷൻ ഡ്രഗ്സ് ക്വാളിറ്റി' എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഡ്രഗ്സ് കൺട്രോളറുടെയും ഡ്രഗ്സ് ഇൻസ്‌പെക്ടർമാരുടെയും ഓഫീസുകളിലും മരുന്ന് പരിശോധനാ ലാബുകളിലും പരിശോധനയുണ്ടായി. ചില മരുന്നുകമ്പനികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ മെഡിക്കൽസ്റ്റോറുകളിലൂടെ വിറ്റഴിക്കുന്നത് തടയാനായിരുന്നു മിന്നൽപരിശോധന.

ഗുണനിലവാരം കുറഞ്ഞ മരുന്നുകളുണ്ടാക്കിയ കമ്പനികൾക്കെതിരെ ഡ്രഗ്സ് ഇൻസ്‌പെക്ടർമാർ നടപടിയെടുക്കാതെ, ചെറിയ ശിക്ഷാനടപടികൾ മാത്രം സ്വീകരിക്കുന്നതായും കണ്ടെത്തി. തിരുവനന്തപുരത്തെ ഡ്രഗ്സ് കൺട്രോളറുടെ ഓഫീസിലും, ജില്ലകളിൽ പ്രവർത്തിക്കുന്ന ഡ്രഗ്സ് ഇൻസ്‌പെക്ടർമാരുടെ ഓഫീസുകളിലും തിരുവനന്തപുരം, എറണാകുളം, തൃശൂർ മരുന്ന് പരിശോധനാ ലാബുകളിലുമായിരുന്നു മിന്നൽപരിശോധന. ഡ്രഗ്സ് ഇൻസ്‌പെക്ടർമാർ സ്വീകരിച്ച നടപടികളെപ്പക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ അറിയിച്ചു.

പരിശോധനയിൽ കണ്ടെത്തിയത്

തിരുവനന്തപുരം-2017-21 വരെയുള്ള 333 സാമ്പിളുകൾ ഗുണനിലവാരമില്ലാത്തവ
എറണാകുളം- ഗുണനിലവാരമില്ലാത്ത 114 സാമ്പിളുകൾ
കോട്ടയം- നിയമ നടപടികൾ സ്വീകരിക്കുന്നതിന് ഒരു വർഷത്തോളം കാലതാമസം
മലപ്പുറം- മരുന്ന് കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചില്ല.
മരുന്നുകൾ പിൻവലിക്കുന്നതിലെ കാലതാമസം അവയെല്ലാം വിറ്റഴിയാൻ ഇടയാക്കി
കണ്ണൂർ- അസി. ഡ്രഗ്സ് കൺട്രോളർ ചെറിയ ശിക്ഷാ നടപടികൾ എടുത്തു
വയനാട് - 2015 മുതൽ 2021 വരെ നടപടികൾ ആവശ്യപ്പെട്ടുള്ള ഫയലുകൾ നീങ്ങിയില്ല