ആലപ്പുഴ: കണ്ടല്ലൂർ- ദേവികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകെ കൂട്ടുംവാതുക്കൽ കടവ് പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് 40 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് കഴിഞ്ഞ നവംബറിലാണ് തുടക്കം കുറിച്ചത്. ഇന്റഗ്രൽ ബ്രിഡ്ജ് മാതൃകയിൽ 320 മീറ്റർ നീളത്തിൽ 19 സ്പാനുകളാണുള്ളത്. 17 സ്പാനുകളുടെ നിർമ്മാണം പൂർത്തിയായി. ശേഷിക്കുന്നവയുടെ നിർമ്മാണം പുരോഗമിക്കുന്നു. കായംകുളം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെയും കണ്ടല്ലൂർ ഭാഗത്തേക്കുള്ള റോഡിന്റെയും ആദ്യഘട്ട ടാറിംഗും കഴിഞ്ഞു. കണ്ടല്ലൂർ, ദേവികുളങ്ങര, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ജനങ്ങളുടെ അരനൂറ്റാണ്ടിലേറെയായുള്ള ആവശ്യമാണ് കൂട്ടുംവാതുക്കൽകടവ് പാലം. കായംകുളത്തെയും പരിസര മേഖലകളിലെയും വിനോദ സഞ്ചാരമേഖലയുടെ വികസനത്തിന് ഇത് വഴി തെളിക്കുമെന്നാണ് പ്രദേശവാസിയുടെ പ്രതീക്ഷ.
''
പാലത്തിന്റെ അഞ്ച് ആർച്ചുകളിൽ രണ്ടെണ്ണം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
പൊതുമരാമത്ത് വകുപ്പ് അധികൃതർ