ചെങ്ങന്നൂർ: എസ്.എസ്.എൽ.സിയും തുല്ല്യ കോഴ്‌സുകളും പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ്ടു പ്രവേശനം ഉറപ്പാക്കണമെന്ന് ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിയൻ അതിർത്തിയിലെ എല്ലാ എല്ലാ വിഷയങ്ങൾക്കു എ പ്ലസ് കരസ്ഥമാക്കിയ സമുദായാംഗങ്ങളുടെ മക്കളായ കുട്ടികൾക്കുപോലും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലെന്ന് യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം പറഞ്ഞു. സർക്കാർ, എയ്ഡഡ് മേഖലയിലെ എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും സയൻസ് വിഷയത്തിൽ ഓരോ പുതിയ ബാച്ച് അനുവദിക്കണമെന്ന് യൂണിയൻ അഡ്.കമ്മിറ്റി ആവശ്യപ്പെട്ടു. എസ്എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ നടപ്പാക്കുന്ന കർമ്മനിരതപ്രവർത്തനം മുന്നേറാൻ സംഘടനാ പദ്ധതി 2801-ാം നമ്പർ പെരിങ്ങാല നോർത്ത് ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ അഡ്.കമ്മിറ്റിയംഗം ജയപ്രകാശ് തൊട്ടാവാടി അദ്ധ്യക്ഷത വഹിച്ചു. അഡ്.കമ്മിറ്റിയംഗങ്ങളയ അനിൽ അമ്പാടി, കെ.ആർ. മോഹനൻ, മോഹനൻ കൊഴുവല്ലൂർ എന്നിവർ പ്രസംഗിച്ചു. ദീർഘകാലം ശാഖാ സെക്രട്ടറി ആയിരുന്ന കെ.കെ. പുരുഷോത്തമനെയും, ചാർട്ടേട് അക്കൗണ്ടന്റായ സംഗീത സുനിലിനെയും, മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും യോഗത്തിൽ ആദരിച്ചു. നിർദ്ധനരായ സമുദായ അംഗങ്ങൾക്കുള്ള ചികിത്സാ ധനസഹായവും വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും യോഗത്തിൽ വിതരണം ചെയ്തു. പോഷക സംഘടനയുടെ യൂണിയൻ ശാഖാതല ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിന് ശാഖാ പ്രസിഡന്റ് അരുൺ തമ്പി സ്വാഗതവും സെക്രട്ടറി സുധാ വിജയൻ നന്ദിയും പറഞ്ഞു.