ചേർത്തല:സംസ്ഥാനത്ത് ചകിരി,കയർ,കയർ ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ ഗുണമേന്മ ഉറപ്പാക്കിയില്ലെങ്കിൽ വ്യവസായത്തിന് കനത്ത തിരിച്ചടിയാകുമെന്ന് കയർഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മി​റ്റി.നിലവിൽ അംഗസംഘങ്ങൾക്ക് കയർഫെഡ് നൽകുന്ന ചകിരി ഉപയോഗിച്ച് ഓട്ടോമാ​റ്റിക് സ്പിന്നിംഗ് മെഷീനിൽ പിരിക്കുന്ന കയർ ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്.ഇത്തരം കയറുപയോഗിച്ചുള്ള വലപ്പായ അടക്കമുള്ള ഉത്പന്നങ്ങൾക്ക് വിപണി നഷ്ടപെടുന്നു.തൊഴിലാളികളെയും ചെറുകിട ഉത്ൽപാദകരെയും സംരക്ഷിക്കുന്നതിനൊപ്പം ഗുണനിലവാരത്തിനും പ്രാധാന്യം നൽകണമെന്നു യോഗം ആവശ്യപ്പെട്ടു. ചേർത്തലയിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.അനിൽകുമാർ ആര്യാട്,എം.ജി.തിലകൻ,ടി.എസ്.ബാഹുലേയൻ,കെ.പി.ആഘോഷ്‌കുമാർ,സാബുകഞ്ഞിക്കുഴി,അക്കരപാടം ശശി,സി.ശിവശങ്കരൻ,കെ.ഡി.പുഷ്‌കരൻ എന്നിവർ സംസാരിച്ചു.