ന്യൂഡൽഹി: അഫ്ഗാൻ വംശജരായ ഭീകരർ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള സാദ്ധ്യതയുണ്ടെന്ന് കരസേന മേധാവി ജനറൽ എം.എം.നരവനെ. ജമ്മുവിലെ സാധാരണക്കാരായ ആളുകളുടെ കൊലപാതകങ്ങളും അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തോട് ഒരഭിമുഖത്തിൽ പ്രതികരിക്കുകയായിരന്നു നരവനെ. മുമ്പ് താലിബാൻ അധികാരത്തിലിരുന്നപ്പോൾ അഫ്ഗാൻ വംശജരായ ഭീകരർ ജമ്മു കാശ്മീരിലെത്തിയിരുന്നു. അഫ്ഗാനിലെ താലിബാൻ ഭരണം ഉറച്ചാൽ വീണ്ടും അഫ്ഗാൻ ഭീകരർ ജമ്മു കാശ്മീരിലേക്ക് വരാൻസാദ്ധ്യതകളുണ്ട്.
ഏത് സാഹചര്യങ്ങളെയും നേരിടാൻ ഇന്ത്യൻ സായുധസേന പൂർണ സജ്ജമാണ്. ജമ്മു കാശ്മീരിലെ ഉൾപ്രദേശങ്ങളിൽ വരെ ഭീകര പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനുള്ള ശക്തമായ സംവിധാനങ്ങൾ നമ്മുടെ സേനയ്ക്കുണ്ട്. ജനങ്ങൾക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെങ്കിൽ ഭീകരർ സ്വന്തം ആളുകളെ തന്നെ കൊല ചെയ്യുന്നത് എന്തിനാണ്. ഇത് ഭീകരത പരത്താനുള്ള ശ്രമമാണെന്നും നരവനെ പറഞ്ഞു.