ന്യൂഡൽഹി: പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ ഇല്ലയോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ കേന്ദ്രത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിച്ച് ചുട്ട മറുടിയാണ് സുപ്രീംകോടതി നൽകിയത്.
പെഗസസ് ഉപയോഗിച്ച് മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ജൂലായ് 18ന് ട്വീറ്റ് ചെയ്തതോടെയാണ് പെഗസസ് വിവാദമായത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ദി വയർ പുറത്തുവിട്ടു. വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെ 16 അന്താരാഷ്ട്ര മാദ്ധ്യമങ്ങളുമായി ചേർന്നാണ് ദി വയർ റിപ്പോർട്ട് പുറത്തുവിട്ടത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018 - 2019ലാണ് ചോർത്തൽ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സർക്കാരുകൾക്ക് മാത്രമാണ് പെഗസസ് സോഫ്ടുവെയർ വിൽക്കുന്നതെന്ന് ഇസ്രയേലിലെ എൻ.എസ്.ഒ ഗ്രൂപ്പ്.
ഇന്ത്യയിലെ ഉപയോക്താക്കളെ വെളിപ്പെടുത്തിയില്ല.
മാദ്ധ്യമപ്രവർത്തകർ, രണ്ട് കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, ബിസിനസ് പ്രമുഖർ ഉൾപ്പെടെ 300 പേരുടെ ഫോൺ ചോർത്തിയെന്ന് കണ്ടെത്തൽ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രവീൺ തൊഗാഡിയ തുടങ്ങിയവരുടെ ഫോണുകളും ചോർത്തിയെന്ന് റിപ്പോർട്ട്.
അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. ബംഗാൾ അന്വേഷണം പ്രഖ്യാപിക്കുന്നു
വിഷയം പാർലമെന്റിൽ
എൻ.എസ്.ഒ ഗ്രൂപ്പിനെ കുറിച്ച് ഇസ്രയേലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും അന്വേഷണം പ്രഖ്യാപിച്ചു.
അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, അഡ്വ. എം.എൽ. ശർമ എന്നിവർ ഹർജി നൽകി.
ഫോൺ ചോർത്തിയോ ഇല്ലയോ എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ വെളിപ്പെടുത്താനാവില്ലെന്നും വിദഗ്ദ്ധ സമിതിയാകാമെന്നും കേന്ദ്രം കോടതിയിൽ
പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് പരസ്യമാക്കാനാവില്ലെന്ന് കേന്ദ്രം