ship

കൊച്ചി ഷാരുഖ് ഖാന്റെ മകൻ ഉൾപ്പെട്ട മയക്കുമരുന്ന് പാർട്ടിയിലൂടെ വിവാദത്തിലായ എം.വി. എംപ്രസ് കപ്പൽ ഇന്ത്യയിലെ കന്നിയാത്രയുടെ ഭാഗമായി സെപ്തംബർ 22ന് കൊച്ചിയിലെത്തിയിരുന്നു. കൊച്ചി അന്താരാഷ്ട്ര ക്രൂസ് ടെർമിനലിലെത്തുന്ന ആദ്യകപ്പൽ എന്ന പേരും എംപ്രസിനാണ്.റോയൽ കരീബിയൻ ഇന്റർനാഷണൽ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന എംപ്രസ് ഒഫ് സീസാണ് എം.വി.എംപ്രസായി ഇന്ത്യയിലെത്തിയത്. നിർമ്മിച്ചത് ഫ്രാൻസിൽ. 1990 ജൂൺ 25ന് സർവീസ് ആരംഭിച്ചു. അന്ന് നോർഡിക്ക് എംപ്രസ് എന്ന് പേര്. ഇന്ത്യയിലെ വാട്ടർവേയ്സ് ലിഷർ ടൂറിസത്തിന്റെ കീഴിലുള്ള കൊർഡേലിയ ഗ്രൂപ്പാണ് കപ്പൽ ഓപ്പറേറ്റ് ചെയ്യുന്നത്. കൊച്ചിയിലെ പഴയ ഡ്രീം ഹോട്ടലിന്റെ ഉടമയായ ചന്ദ് സിംഗ് ചത്വാളിന്റെ കമ്പനിയാണ് വാട്ടർവേയ്സ് ലിഷർ.

796 മുറികൾ

സ്വിമ്മിംഗ് പൂളുകൾ, ഫിറ്റ്നസ് സെന്ററുകൾ, മൂന്ന് റെസ്റ്റോറന്റുകൾ, സിനിമാ തിയേറ്ററുകൾ, കസിനോ, ഡി.ജെ പാർട്ടി, ഷോപ്പിംഗ് സൗകര്യങ്ങൾ, നൈറ്റ് ക്ളബ്, ബാറുകൾ

അഞ്ച് പാക്കേജുകൾ

ബേസ്, ഓഷ്യൻ വ്യൂ, ബാൽക്കണി, സ്യൂട്ട് റൂം, ചെയർമാൻ സ്യൂട്ട് എന്നിങ്ങനെ മുറികളുടെ സൗകര്യമനുസരിച്ച് അഞ്ചുതരം യാത്രാ പാക്കേജുകൾ. ഒരാൾക്ക് 19,000 രൂപ മുതൽ 1,81,500 രൂപ വരെയാണ് കൊച്ചിയിൽ നിന്നുള്ള നിരക്ക്.