ഇടുക്കി: സംസ്ഥാന യുവജന കമ്മീഷൻ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ ലഭിച്ച 12 പരാതികളിൽ ഏഴ് എണ്ണത്തിന് പരിഹാരമായി. അഞ്ചു പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികൾ ലഭിച്ചു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവജന കമ്മീഷന് ലഭിച്ച കേസിൽ പരാതിക്കാരന് നഷ്ടമായ പണം തിരികെ ലഭ്യമാക്കുകയും തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്ത്രീധന തർക്കം, കുടുംബസ്വത്ത് ഭാഗം വെയ്ക്കൽ, ഗാർഹിക പീഡനം, തുടങ്ങിയവുമായി ബന്ധപ്പെട്ട കേസുകളാണ് ലഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പരാതിക്കാരുടെ എണ്ണം കുറച്ചു കൂടുതൽ കേന്ദ്രങ്ങളിൽ അദാലത്തുകൾ ജില്ലയിൽ നടത്താനാണ് കമ്മീഷന്റെ തീരുമാനം. കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസി കുര്യാക്കോസ്, റെനീഷ് മാത്യു, കമ്മീഷൻ സെക്രട്ടറി ക്ഷിതി വി. ദാസ് എന്നിവർ അദാലത്തിൽ പങ്കെടുത്തു.