roshy

ഇടുക്കി: കൊക്കയാർ, പെരുവന്താനം, കൂട്ടിക്കൽ പഞ്ചായത്തുകളിലെ പ്രളയ ബാധിത മേഖലകൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. . ജനങ്ങളുടെ പുനരധിവാസ പ്രശ്‌നത്തിന് ഒപ്പം തന്നെ പ്രധാന്യമുള്ള പ്രശ്‌നമാണ് മേഖലയിലെ പാലങ്ങളും, റോഡുകളും ഒഴുകിപ്പോയി ജനവാസ മേഖലകൾ ഒറ്റപ്പെട്ടിരിക്കുന്ന സാഹചര്യമെന്ന് മന്ത്രി പറഞ്ഞു. ഏന്തയാർ, കൊക്കയാർ മുതലായ ചെറുതും വലുതുമായ നിരവധി പാലങ്ങൾക്ക് ഉരുൾ പൊട്ടലിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. അടിയന്തരമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആറുകൾ ഗതി മാറി ഒഴുകിയും തുരുത്തകൾ രൂപപ്പെട്ടും ജനവാസം അസാധ്യമായ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രളയ നാശനഷ്ടങ്ങളുടെ പ്രാഥമികമായ റിപ്പോർട്ട് റവന്യു ഉദ്യോഗസ്ഥർ സർക്കാരിന് നൽകിയിട്ടുണ്ട്. പ്രളയ സാഹചര്യം വിലയിരുത്താൻ ദിവസവും മുഖ്യമന്തി ബന്ധപ്പെടുന്നുണ്ടെന്നും പ്രളയ ശേഷമുള്ള മേഖലകളിലെ പ്രശ്‌നം സൂഷ്മമായി വിലയിരുത്താണ് വീണ്ടും മേഖലകളിൽ സന്ദർശനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സംരഷണമാണ് സർക്കാർ ദൗത്യം. തകർന്ന പാലങ്ങളും റോഡുകളും സർക്കാർ പുനർനിർമ്മിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.