ഇടുക്കി: കൊക്കയാർ, പെരുവന്താനം ഗ്രാമ പഞ്ചായത്തുകളിലെ പ്രളയ ബാധിത മേഖലയിലെ സാഹചര്യം വിലയിരുത്താനും പുനരധിവാസവും യാത്ര പ്രശ്‌നങ്ങൾ ഉൾപ്പെടെ കാര്യങ്ങളുടെ പരിഹാരത്തിനുമായി മന്തി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മുണ്ടക്കയം ഈസ്റ്റിൽ ചേർന്ന യോഗത്തിൽ വാഴൂർ സോമൻ എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളു , വിവിധ വകുപ്പ് ഉദ്യോഗസ്ഥരും, പങ്കെടുത്തു. പഞ്ചായത്തുകളിലെ പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തിയ ശേഷമാണ് യോഗം ചേർന്നത്. പ്രളയത്തിന് ശേഷം ഓരോ മേഖലയിലും ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ യോഗം ചർച്ച ചെയ്തു. ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കെ.കെ.റോഡിന് സമാന്താരമായി മറ്റൊരു റോഡ് എന്നത് കഴിഞ്ഞ പ്രളയത്തിന് ശേഷം ഏറെ ഗൗരവതരമായി ഉയർന്ന പ്രശ്‌നമാണ്. നിലവിലെ ആഷ്‌ലി ,ബൈസൺവാലി, മമതാമ്മകുളം, ഉറുമ്പിക്കര, വെംബ്‌ളി ,കൂട്ടിക്കൽ ,റോഡ് യാഥാർത്ഥ്യമാക്കാനുള്ള ശ്രമം നടത്തുമെന്നു മന്ത്രി പറഞ്ഞു. പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട റോഡുകൾ തകർന്നതുംപൊതുമരാമത്ത് റോഡുകളുടെ കുറവും ദുരന്ത മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ലക്ഷം വീട് കോളനി ഉൾപ്പടെയുള്ള മേഖലയിലെ വീടുകൾ അധികവും വാസയോഗ്യമല്ലാതായെന്നു .നിലവിൽ അനവധി വീടുകൾ അപകട ഭീഷണിയിലാണെന്നും ബോദ്ധ്യപ്പെട്ടു. ഇക്കാര്യങ്ങൾ സർക്കാരിന്റെ മുന്നിലെ ലെത്തിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കൊക്കയാർ പഞ്ചായത്തിൽ നാല് പാലങ്ങളും പെരുവന്താനം പഞ്ചായത്തിൽ രണ്ട് പാലങ്ങളും തകർന്നു. റോഡുകൾ തകർന്ന് പല മേഖലകളും ഒറ്റപ്പെട്ടുകിടക്കുകയാണ്. സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളുടെ യാത്ര ,പഠനം എന്നിവയ്ക്ക് കടുത്ത വെല്ലുവിളിയാകും. ഇക്കാര്യങ്ങൾക്ക് അടിയന്തര പ്രധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.