new

ഇന്നും നാളെയും ഓറഞ്ച് അലർട്ട്

കോഴിക്കോട്: കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നൽകിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുമായി ജില്ലാ ഭരണകൂടം. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏത് സാഹചര്യവും നേരിടാൻ ജില്ലാഭരണകൂടം സജ്ജമാണെന്ന് കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലാ കൺട്രോൾ റൂം ഉൾപ്പെടെ എല്ലാ താലൂക്ക്, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. പൊലീസ്, അഗ്നിശമന സേന, ഇറിഗേഷൻ , വൈദ്യുതി, ബി.എസ്.എൻ.എൽ വകുപ്പുകളും അടിയന്തര സാഹചര്യം നേരിടാൻ ഒരുങ്ങി കഴിഞ്ഞു.

ഡാമുകളിലെയും നദികളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കും. നദികളിൽ ജലനിരപ്പ് ഉയരുകയും പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്താൽ രക്ഷാപ്രവർത്തനത്തിന് ഫിഷറീസിന്റെ ബോട്ടുകൾ സജ്ജമാണ്. നദികൾ, പാറക്കെട്ടുകൾ, വെള്ളപ്പൊക്കം നേരിടുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശനം നിയന്ത്രിച്ചു. മലയോര മേഖലയിലെ നദീതീരങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശനം പൂർണമായും നിരോധിച്ചു.

കൺട്രോൾ റൂം നമ്പറുകൾ : ജില്ലാ കൺട്രോൾ റൂം - 0495 2371002,1077, കോഴിക്കോട് താലൂക്ക് -0495-2372966, കൊയിലാണ്ടി - 0496-2620235, വടകര- 0496-2522361, താമരശ്ശേരി- 0495-2223088.

മഴയാണ്, കരുതണം എലിപ്പനിയെ

കോഴിക്കോട്: പെയ്‌തൊഴിയാത്ത മഴയ്ക്കൊപ്പം പകർച്ച വ്യാധികളുടെ സാദ്ധ്യത മുന്നിൽകണ്ട് ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. വെള്ളക്കെട്ട്, മലിനജലം എന്നിവ എലിപ്പനിക്ക് കാരണമാകുന്നതിനാൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും രക്ഷാപ്രവർത്തകരും മുൻകരുതൽ എടുക്കണം. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. മുട്ടുവരെ മറയുന്ന പാദരക്ഷകൾ , ഗ്ലാസ്, മാസ്ക് തുടങ്ങിയവ നിർബന്ധമായും ഉപയോഗിക്കണം. കുട്ടികളെ വെള്ളക്കെട്ടിൽ കളിക്കാൻ അനുവദിക്കരുത്. മലിനജലവുമായി സമ്പർക്കമുണ്ടായാൽ കൈകാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കണം.
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, വിറയലോട് കൂടിയ പനി, തലവേദന, പേശി വേദന, കണ്ണിൽ ചുവപ്പ് , കാൽമുട്ടിന് താഴെ വേദന, നടുവേദന, ത്വക്കിലും കണ്ണിലും മഞ്ഞ നിറം, മഞ്ഞ മൂത്രം തുടങ്ങിയവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. ചിലരിൽ വയറുവേദന, വയറിളക്കം,ഛർദ്ദി, തൊലിപ്പുറത്തെ ചുവന്ന പാടുകൾ എന്നിവയും കണ്ടേക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.