കൊയിലാണ്ടി: 20 രൂപയ്ക്ക് മീൻക്കറി ഉൾപ്പെടെ നൽകുന്ന ജനകീയ ഹോട്ടലുകൾ ജില്ലയിൽ ഹിറ്രായതോടെ കൊയിലാണ്ടി മേഖലയിൽ നാലാമത്തെ ജനകീയ ഹോട്ടൽ നഗര ഹൃദയത്തിൽ ഉടൻ ആരംഭിക്കും.അതിനുള്ള പ്രരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു.നിലവിൽ നഗരസഭയിൽ മൂന്നിടത്താണ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. പുതിയ ബസ്‌സ്റ്റാൻഡ്, കൊല്ലം ആനക്കുളം, വൈദ്യരങ്ങാടി .ദിവസം ആയിരത്തി അഞ്ഞൂറോളം പാഴ്സൽ ഉൾപ്പെടെ വിൽക്കുന്നത്. ആക്രി കച്ചവടക്കാർ , വിദ്യാർത്ഥികൾ പോട്ടർമാർ, ബസ് ജീവനക്കാർ, തുടങ്ങി വിവിധ മേഖലയിലുള്ളവരാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നത്. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് ഹോട്ടലിലാണ് വലിയ തിരക്ക്.ഇവിടെ 800ലധികം ആളുകൾ സ്ഥിരമായി എത്താറുണ്ട്.പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ ഏഴ് അംഗ സമിതിയാണ് കാര്യങ്ങൾ ചെയ്യുന്നത്.രാവിലെ പതിനൊന്ന് മണിയോടെ ഹോട്ടൽ കൗണ്ടറുകളിൽ പാഴ്സലിനായി ആളുകൾ എത്തി തുടങ്ങും.
ഇത്രയും കാലത്തിനിടയ്ക്ക് ഭക്ഷണത്തെ കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ പൊതുജനങ്ങളിൽ നിന്ന് ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും സെക്രട്ടറി ശാന്ത പറഞ്ഞു. ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയ ബസ് കണ്ടക്ടർ ബാബു പറയുന്നത് സ്ത്രീ ശക്തീകരണത്തിന്റെ പുതു ചരിത്രവുമായി മുന്നേറുകയാണ് ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാർ.
മൂന്ന് ജനകീയ ഹോട്ടലുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് നാലാമതൊന്ന് നഗര ഹൃദയത്തിൽ തുടങ്ങും
അഡ്വ.കെ സത്യൻ
നഗരസഭാ വൈസ് ചെയർമാൻ
വീട്ടിലെ ഭക്ഷണത്തിന്റെ രുചിയാണ് ഇവിടുത്തെ ഊണിന് ഹോട്ടൽ തുടങ്ങിയ കാലം മുതൽ ഇവിടെ നിന്ന് പാർസൽ വാങ്ങുന്നത്.
ബാബു
ബസ് കണ്ടക്ടർ