പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന 'ശലഭം' എന്ന സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഉത്ഘാടനം പാലാ അൽഫോൻസാ കോളേജിൽ മോട്ടിവേഷണൽ സ്പീക്കറും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് നിർവഹിച്ചു.
സ്വയം ചെയ്യാവുന്ന പരിശോധനകളിലൂടെ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞാൽ സ്തനാർബുദങ്ങളിൽ 95 ശതമാനവും പരിപൂർണമായി സുഖപ്പെടുത്താനാകും. രോഗത്തെ കുറിച്ചുള്ള അറിവും രോഗ ലക്ഷണങ്ങളും ഉണ്ടെങ്കിൽ അവ നേരത്തെ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ തേടണമെന്ന സന്ദേശം സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളിലൂടെ എല്ലാം വീടുകളിലേക്കും സ്ത്രീകളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാർസ്ലീവാ മെഡിസിറ്റി ഒരു കൊല്ലം നീണ്ടു നിൽക്കുന്ന ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. മെഡിക്കൽ ഡയറക്ടർ ഡോ. ലിസ്സി തോമസ്, ഡോ. സിസ്റ്റർ സെലിൻ ജോർജ് (സീനിയർ കൺസൽട്ടന്റ് ജനറൽ സർജറി), ഡോ. റോണി ബെൻസൺ (കൺസൽട്ടന്റ് മെഡിക്കൽ ഓങ്കോളജി) ഡോ. ജോഫിൻ കെ ജോണി (കൺസൽട്ടന്റ് സർജിക്കൽ ഓങ്കോളജി),സിസ്റ്റർ റെജിനാമ്മ ജോസഫ് (പ്രിൻസിപ്പൽ, അൽഫോൻസാ കോളേജ്), എന്നിവരും ചടങ്ങിൽ പങ്കെടുത്തു.