പാമ്പനാൽ വെള്ളചാട്ടം ജോസ്.കെ.മാണിയും ജനപ്രതിനിധികളും സന്ദർശിച്ചു
പാലാ: കടനാട് പഞ്ചായത്തിലെ പാമ്പനാൽ വെള്ളചാട്ടവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രാദേശിക ടൂറിസം കേന്ദ്രം വികസിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിൻമേൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നു.
നയന മനോഹരമായ പ്രകൃതിദത്ത വെള്ളച്ചാട്ടം കാണാൻ ഇവിടെ ധാരാളം പേർ എത്തുന്നുണ്ട്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ സമീപിച്ചതിനെ തുടർന്ന് ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും വെള്ളച്ചാട്ട പ്രദേശം സന്ദർശിച്ചു.
മറ്റത്തിപ്പാറ മനത്തൂർ പ്രദേശത്തുള്ള വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതയെപ്പറ്റി കേരളകൗമുദി നേരത്തേ റിപ്പോർട്ടു ചെയ്തിരുന്നു.
പാമ്പനാൽ വെള്ളച്ചാട്ടത്തെ സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. ടൂറിസം വകുപ്പ് ഒരു പഞ്ചായത്തിൽ ഒരു പ്രാദേശിക ടൂറിസം കേന്ദ്രം ആരംഭിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതിൽ പാമ്പനാലും ഉൾപ്പെടുത്താനാണ് ശ്രമം. ഇവിടേക്ക് റോഡ്, പാർക്കിംഗ്, ഇരുപ്പിട സൗകര്യം, വിശ്രമകേന്ദ്രം എന്നിവയാണ് പ്രദേശവാസികളുടെ ആവശ്യങ്ങൾ.
മിനി ഹൈഡൽ പ്രൊജക്ട്, സാഹസിക ടൂറിസം ,ചെക്ക്ഡാം എന്നീ സാദ്ധ്യതകളും പരിശോധിക്കണമെന്ന് ആവശ്യവും ഉയർന്നിട്ടുണ്ട്.
കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, വൈസ് പ്രസിഡന്റ് സെൻ.സി.പുതുപ്പറമ്പിൽ, ജനപ്രതിനിധികളായ ജയ്‌സൺ പുത്തൻകണ്ടം ., കെ.ആർ.മധു , ജിജി തമ്പി ,സെബാസ്ത്യൻ കട്ടയ്ക്കൽ, വി.കെ.സോമൻ, സംഘടനാ നേതാക്കളായ ബേബി ഉറുമ്പുകാട്ട്, ജെറി തുമ്പമറ്റം, ജോയി വടശ്ശേരി, ജോണി എടക്കര, തോമസ് പുതിയാമഠം:, 'ബെന്നി ഈരൂരിക്കൽ, സന്തോഷ് കൊട്ടാരം, ബെന്നി പുളിക്കൽ, ബേബി കല്ലാനി കന്നേൽ, തമ്പി ഉപ്പുമാക്കൽ, ജോസ് കൂട്ടി പീടികമല, രാജിമോൻ കലവനാൽ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്.
ജോസ്.കെ.മാണി കടനാട് പഞ്ചായത്തിലെ പാമ്പനാൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നു