ireland

ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ച് അയർലാൻഡ്

തുടർച്ചയായി നാലു പന്തുകളിൽ വിക്കറ്റ് വീഴ്ത്തി ഐറിഷ് ബൗളർ കർട്ടിസ് കാംഫർ

അബുദാബി : ട്വന്റി-20 ലോകകപ്പ് പ്രാഥമിക യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഏഴുവിക്കറ്റ് വിജയവുമായി അയർലാൻഡ് ഐശ്വര്യമായി തുടങ്ങി.തുടർച്ചയായ നാലുപന്തുകളിൽ വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസർ കർട്ടിസ്  കാംഫെറിന്റെ വിസ്മയപ്രകടനമാണ് ഇന്നലെ നെതർലാൻഡ്സിനെതിരെ വിജയമൊരുക്കിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ നെതർലാൻഡ്സ് 20 ഓവറിൽ 106 റൺസിന് ആൾഒൗട്ടായി.മറുപടിക്കിറങ്ങിയ അയർലാൻഡ് 15.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. അർദ്ധസെഞ്ച്വറി നേടിയ മാക്സ് ഒ ഡൗഡ്(51) ഒഴികെ  ആരും ബാറ്റിംഗിൽ തിളങ്ങിയില്ല.ആദ്യ ഓവറിൽ ബെൻ കൂപ്പർ (0) റൺഒൗട്ടായിരുന്നു.അഞ്ചാം ഓവറിൽ ബാസ് ഡി ലീഡിനെ (7) ലിറ്റിൽ ബൗൾഡാക്കി. പത്താം ഓവറിലാണ് കാംഫെറിന്റെ നായാട്ട് നടന്നത്. ഇതോടെ തകർന്ന നെതർലാൻഡ്സിന് അവസാന ഓവറിലെ അവസാന മൂന്ന് പന്തുകളിലും വിക്കറ്റ് നഷ്ടമായി.ഇതിലൊന്ന് റൺഒൗട്ടായിരുന്നു.മറുപടിക്കിറങ്ങിയ അയർലാൻഡിന് വേണ്ടി സ്റ്റെർലിംഗ് (30*), ഗാരേത്ത് ഡെലാനി (44) എന്നിവർ മികവ് കാട്ടിയതോടെയാണ് വിജയം കൈവന്നത്.

l പത്താം ഓവറിലാണ് കാംഫെർ വിസ്മയം കാട്ടിയത്.
lരണ്ടാം പന്തിൽ കോളിൻ അക്കർമാനെ(7) വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ചു.
lമൂന്നാം പന്തിൽ റയാൻ ടെൻ ഡ്യുഷാറ്റെയെയും(0) അടുത്ത പന്തിൽ സ്കോട്ട് എഡ്വാർഡ്സിനെയും(0) എൽ.ബിയിൽ കുരുക്കി ഹാട്രിക്ക് ആഘോഷിച്ചു.
lഅഞ്ചാം പന്തിൽ വാൻഡർ മെർവിനെ(0) ക്ളീൻ ബൗൾഡാക്കി നാലുവിക്കറ്റ് നേട്ടം.
lനാലോവറിൽ 26 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ കാംഫെറാണ് മാൻ ഒഫ് ദ മാച്ച്.