champions-legue

പാരീസ് :യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ഷക്താർഡൊണറ്റ്‌സ‌്കിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് റയൽ തകർത്തു. കഴിഞ്ഞ മത്സരത്തിൽ ഷെരീഫിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന്റെ ക്ഷീണം മാറ്റുന്നത് കൂടിയായിരുന്നു റയലിന് ഈ വിജയം. വീനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ റോഡ്രിഗോ സിൽവ ഡി ഗോസും കരിം ബെ‍ൻസേമയും റയലിനായി ലക്ഷ്യം കണ്ടു. ഷക്താറിന്റെ ക്രിറ്റ്സോവിന്റെ വകയായിസെൽഫ് ഗോളും റയയലിന്റെ അക്കൗണ്ടിൽ എത്തി.
ഇന്റർമിലാനോട് 1-3ന് തോറ്റെങ്കിലും ഷെരീഫ് തന്നെയാണ് ഗ്രൂപ്പിൽ നിലവിൽ ഒന്നാമത്. റയൽ രണ്ടാമതാണ്.എഡിൻ സെക്കോ, ആർട്ടുറോ വിദാൽ. ഡിവ്രിജ് എന്നിവരാണ് ഇന്ററിനായി സ്കോർ ചെയ്തത്.
ഗ്രൂപ്പ് എയിൽ മാഞ്ചസ്റ്റർസിറ്റി 5-1ന് ക്ലബ് ബ്രൂഗ്ഗെയെ എവേ മത്സരത്തിൽ തരിപ്പണമാക്കി. റിയാദ് മെഹ്‌രസ് പെനാൽറ്റി ഉൾപ്പെടെ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ കാൻസലോ, വാൽക്കർ, കോൾ പാമർ എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇതിഹാസ താരം ലയണൽ മെസിയുടെ ഇരട്ട ഗോളുകളാണ് ലെയ്പ്‌സിഗിനെതിരെ പി.എസ്.ജിക്ക് ജയമൊരുക്കിയത്.എംബാപ്പെ പെനാൽറ്റി നഷ്ടമാക്കിയ മത്സരത്തിൽ 3-2നാണ് പി.എസ്.ജിയുടെ ജയം. 9-ാംമിനിട്ടിൽ എംബാപ്പെ നേടിയഗോളിൽ മുന്നിലെത്തിയ പി.എസ്.ജിയെ 28-ാം മിനിട്ടിൽ ‌സിൽവയും 57-ാം മിനിട്ടിൽ മുക്‌ലേലയും നേടിയ ഗോളുകളിലൂടെ ലെയ്‌പ്‌സിഗ് മറികടന്നു. തോൽവി മുന്നിൽ കണ്ട പി.എസ്.ജിക്ക് 67-ാം മിനിട്ടിൽ ഓട്ടത്തിനിടെ എംബാപ്പെ മറിച്ച് നൽകിയ പന്ത് വലയിലാക്കി മെസി സമനില സമ്മാനിച്ചു. തുടർന്ന് 74-ാം മിനിട്ടിൽ എംബാപ്പെയെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിഗോളാക്കി മെസി ആതിഥേയരുടെ വിജയമുറപ്പിക്കുകയായിരുന്നു.തുടർന്ന് ഒരു പെനാൽറ്റി കൂടി പി.എസ്.ജിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത എംബാപ്പെയ്ക്ക് അത് വലയിലാക്കാനായില്ല. പോയിന്റ് ടേബിളിൽ പി.എസ്.ജി ഒന്നാമതും സിറ്റി രണ്ടാമതുമാണ്.
ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ അന്റോയിൻ ഗ്രീസ്മാൻ വീരനും വില്ലനുമായ മത്സരത്തിൽ 2-3നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ലിവർപൂളിനോട് തോൽവി വഴങ്ങിയത്. മൊഹമ്മദ് സലാ പെനാൽറ്റിയുൾപ്പടെ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ നബി കെയ്ത തന്റെ ട്രേഡ‌്മാർക്ക് ലോംഗ് റേഞ്ചർ വോളിയിലൂടെ ലിവറിന്റെ അക്കൗണ്ടിൽ ഒരുഗോൾ എത്തിച്ചു. തുടർച്ചയായി 9 മത്സരങ്ങളിൽഗോൾ നേടുന്ന ആദ്യ ലിവർപൂൾ താരമെന്ന റെക്കാഡ് സല സ്വന്തമാക്കി. അത്‌ലറ്റിക്കോയുടെ രണ്ട് ഗോളുകളും നേടിയത് ഗ്രീസ്മാനായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 52-ാം മിനിട്ടിൽ പന്ത് ക്ലിയ‌ർ ചെയ്യാനുള്ള ശ്രമത്തിനിടെ ഗ്രീസ്മാന്റെ ബൂട്ട് ഫിർമിനോയുടെ മുഖത്തു കൊണ്ടതിനെ തുടർന്ന് റഫറി ചുവപ്പ് കാർഡ് കാണിക്കുകയായിരുന്നു. ഗ്രീസ്മാൻ കളം വിട്ട ശേഷമാണ് ലിവർ വിജയഗോൾ‍ നേടിയത്. ഗ്രൂപ്പ് സിയിൽ അയാക്സ് ബെറൂഷ്യ ഡോർട്ട്‌മുണ്ടിനെ 4-0ത്തിന് ഗോൾ മഴയിൽ മുക്കി.

മത്സരഫലം

ബെസിക്റ്റാസ് 1-4 സ്‌പോർട്ടിംഗ്

ബ്രൂഗ്ഗെ 1-5സിറ്റി

ഷക്താർ 0-5 റയൽ

പി.എസ്.ജി 3-2ലെയ്പ്സിഗ്

അത്‌ലറ്റിക്കോ 2-3ലിവർപൂൾ

ഇന്റർ 3-1 ഷെരീഫ്

അയാക്സ് 4-0 ബൊറൂഷ്യ

പോർട്ടോ 1-0 മിലാൻ