fftgf

ജനീവ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടനുണ്ടായേക്കും. വാക്സിൻ നിർമ്മാതാക്കൾ സമർപ്പിച്ച എല്ലാ വിവരങ്ങളും സാങ്കേതിക ഉപദേശക സമിതി പരിശോധിച്ചെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ അംഗീകാരം പ്രതീക്ഷിക്കാമെന്നും ഡബ്ല്യു.എച്ച്.ഒ വക്താവ് മാർഗരറ്റ് ഹാരിസ് ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാൻ കഴിഞ്ഞ ഏപ്രിലിലാണ് അപേക്ഷ നല്കിയത്. വാക്സിൻ ഉത്പാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ഡബ്ല്യു.എച്ച്.ഒ പാനൽ കൂടുതൽ വിശദീകരണം തേടിയിരുന്നു. ഡബ്ല്യു.എച്ച്.ഒ അംഗീകാരം ലഭിക്കാത്തതിനാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് പല വിദേശ രാജ്യങ്ങളിലും പ്രവേശനാനുമതിയില്ല.