death

തൃശൂർ: കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്തയാൾ ജീവനൊടുക്കി.ആലപാടൻ ജോസ്(60) ആണ് ആത്മഹത്യ ചെയ്തത്. കൽപണിക്കാരനായിരുന്നു. മകളുടെ വിവാഹ ആവശ്യത്തിനായി നാല് ലക്ഷം രൂപ ജോസ് വായപയെടുത്തിരുന്നു.

കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. ഉടൻ പണം തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബാങ്ക് ജീവനക്കാർ ഭീഷണി ഉയർത്തിയതായും ആരോപണമുണ്ട്.

കൊവിഡ് കാലമായതോടെ ജോസിന് കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ പല തവണ വായ്പ തിരിച്ചടവ് മുടങ്ങി. ഇതിനുപിന്നാലെയാണ് ജപ്തി നോട്ടീസ് വന്നത്. നേരത്തെ മുകുന്ദൻ എന്നൊരാളും സമാനമായ രീതിയിൽ ആത്മഹത്യ ചെയ്തിരുന്നു.